ഭീകരവാദിയാണെന്നതിന് തെളിവില്ല, ആഗോള ഭീകരവാദ പട്ടികയില്‍ നിന്ന് പേര് നീക്കണം; ഹാഫിസ് സയിദ്

Published : Nov 28, 2017, 10:40 PM ISTUpdated : Oct 05, 2018, 02:35 AM IST
ഭീകരവാദിയാണെന്നതിന് തെളിവില്ല, ആഗോള ഭീകരവാദ പട്ടികയില്‍ നിന്ന് പേര് നീക്കണം; ഹാഫിസ് സയിദ്

Synopsis

ലാഹോര്‍: ആഗോള ഭീകര പട്ടികയില്‍ നിന്നും തന്‍റെ പേര് നീക്കണമെന്നാവശ്യപ്പെട്ട് തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട ഭീകരന്‍ ഹാഫിസ് സയിദ്. ഭീകരവാദിയാണെന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാഫിസ് സയിദ് യുഎന്നിനെ സമീപിച്ചത്. 2008 നവംബറില്‍ മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ് യുഎന്‍ ഹാഫിസ് സയിദിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ഹാഫിസ് സയിദ് പാക്കിസ്ഥാനിലെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത് ഈയടുത്താണ്. പാക്ക് ജുഡീഷ്യല്‍ റിവ്യു ബോര്‍ഡിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് സയിദ് മോചിപ്പിക്കപ്പെട്ടത്. സയിദിന്‍റെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യ തള്ളുകയായിരുന്നു. 

ഹാഫിസ് സയിദിനെതിരായ പുതിയ തെളിവുകള്‍ ധനമന്ത്രാലയ ഉദ്ദ്യോഗസ്ഥര്‍ ഹാജരാക്കിയെങ്കിലും റിവ്യു ബോര്‍ഡ് അത് അംഗീകരിച്ചില്ല. എന്നാല്‍ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കാശ്മീര്‍ സ്വതന്ത്ര്യയാകുന്നതിനുള്ള സഹായങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹാഫിസ്. ഹാഫിസ് സയിദിന്‍റെ മോചനത്തില്‍ തങ്ങളുടെ അസംതൃപ്തി ഇന്ത്യയും അമേരിക്കയും അറിയിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏകനേ യാ അള്ളാ... അങ്ങനെ പള്ളിക്കെട്ട് ശബരിമലയ്ക്ക് ആയി മാറി; 'പോറ്റിയേ കേറ്റിയെ' ചർച്ചയാകുമ്പോൾ മറ്റൊരു കഥ, ശ്രദ്ധ നേടി ഫേസ്ബുക്ക് പോസ്റ്റ്
ശബരിമല സ്വർണക്കൊള്ള കേസ്: ജയശ്രീക്ക് ആശ്വാസം, അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീം കോടതി