ഹാരിസൺ ഭൂമി കേസ്: "കേസ് തോറ്റത് വൻഗൂഡാലോചനയുടെ ഭാഗം"

Web Desk |  
Published : Apr 13, 2018, 06:37 AM ISTUpdated : Jun 08, 2018, 05:50 PM IST
ഹാരിസൺ ഭൂമി കേസ്: "കേസ് തോറ്റത് വൻഗൂഡാലോചനയുടെ ഭാഗം"

Synopsis

ഹാരിസൺ മലയാളം കമ്പിനി അധികൃതർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്  കേസ് അടിമറിക്കപ്പെട്ടതെന്ന ആരോപണവുമായി കോട്ടയം ഡിസിസി

കോട്ടയം: ഹാരിസൺ മലയാളം കമ്പിനി അധികൃതർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്  കേസ് അടിമറിക്കപ്പെട്ടതെന്ന ആരോപണവുമായി കോട്ടയം ഡിസിസി രംഗത്ത്.  ഹാരിസൺ ഉന്നയിക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട്
തൊഴിൽമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും ഡിസിസി ജനറൽ സെക്രട്ടറി പ്രഫറോണി കെ ബേബി ആരോപിച്ചു

ഹാരിസൺ കേസിൽ സർക്കാർ തോറ്റതിന് പിന്നിൽ വൻഗൂഡാലോചനയാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.കേസുകൾ വാദിക്കുന്നതിൽ നിന്നും സുശീല ഭട്ടിനെ മാറ്റിയത് മുതലാണ് ഗൂഡാലോചന തുടങ്ങുന്നത്. ഹാരിസണിന്‍റെ കൈവശമുള്ള സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ റവന്യു അധികൃതരെ ഒഴിവാക്കി കമ്പിനി അധികൃതരുമായാണ് കൂടിക്കാഴ്ച നടത്തിയത്. 

സ്പെഷ്യൽ ഓഫീസറുടെ നിയമനടപടികൾ അവസാനിപ്പിക്കണമെന്ന് കമ്പിനി ഈ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു തൊഴിൽ മന്ത്രി ഡിസംബർ 28ന് എഴുതിയ കത്തും ഇവർ പുറത്തുവിട്ടു. വിധി വരുന്നതിന് മുൻപ് തന്നെ ഭൂമി ഹാരിസണിന്റേതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഡിസിസി ആരോപിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഹ്‌റു കുടുംബത്തിലേക്ക് പുതിയ അംഗം!, ആരാണ് അവിവ ബെയ്ഗ്?, പ്രിയങ്ക ഗാന്ധിയുടെ മകനുമായി വിവാഹം നിശ്ചയിച്ച ഡൽഹിക്കാരിയെ അറിയാം
കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്; മുൻ എംഎൽഎ പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല