ശബരിമലയില്‍ വെടിവഴിപാട് തുടരാമെന്ന് ഹൈക്കോടതി

Published : Apr 15, 2016, 02:14 PM ISTUpdated : Oct 04, 2018, 07:53 PM IST
ശബരിമലയില്‍ വെടിവഴിപാട് തുടരാമെന്ന് ഹൈക്കോടതി

Synopsis

കൊച്ചി: ശബരിമലയില്‍ വെടിവഴിപാട് തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. ജില്ലാ കളക്ടറുടെ സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എബ്രഹാം മാത്യു, ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്. വെടിമരുന്ന സൂക്ഷിക്കുന്നതിന് വീണ്ടും ലൈസന്‍സിന് അപേക്ഷ നല്‍കിയത് കണക്കിലെടുത്താണ് സ്റ്റേ നീക്കിയത്.

ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. വെടിവഴിപാട് സുരക്ഷയില്ലാതെയാണ് നടത്തുന്നതെന്ന പൊലീസ് ,ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടുകള് കണക്കിലെടുത്താണ് ജില്ല കളക്ടര്‍ എസ് ഹരികിഷോര്‍ താല്‌ക്കാലികമായി നിരോധിച്ചത്. കൊപ്ര പുരയ്‌ക്ക് സമീപത്താണ് വെടി മരുന്ന് സൂക്ഷിക്കുന്നത്. ഇതനിടുത്ത് മാലിന്യം കൂട്ടിയിട്ട് തീ കത്തിക്കുന്നുണ്ടെന്നും ഇത് അപകടത്തിനിടയാക്കുമെന്നും ഫയര്‍ഫോഴ്‌സും പൊലീസും റിപ്പോര്‍ട്ട്നല്‍കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്ന്; പിന്നിൽ ഖത്തർ പ്രവാസിയെന്ന് അന്വേഷണ സംഘം
‌‌‌`വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകൾ'; വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്