കൊച്ചി: പിറവം വെട്ടിത്തറ പള്ളി തർക്കത്തെ തുടര്‍ന്ന് വിശ്വാസിയുടെ ശവസംസ്കാരത്തെ എതിര്‍ത്ത നടപടിയ്ക്കെതിരെ കോടതി. ഓർത്തഡോക്സ് സഭാ വിശ്വാസി സിജെ പൈലിയുടെ മൃതദേഹം സംസ്കരിക്കുന്നതിനെയാണ് യാക്കോബായ വിഭാഗം തടഞ്ഞത്. എന്നാല്‍ സിജെ പൈലിയുടെ ശവസംസ്കാരത്തിന് ഹൈക്കോടതിയുടെ അനുമതി നല്‍കുകയായിരുന്നു.
ഓർത്തഡോക്സ് വൈദികർക്ക് പള്ളിക്ക് അകത്തു കയറി പ്രാർത്ഥന നടത്താമെന്നും മൂവാറ്റുപുഴ ഡിവൈഎസ്പി ഇതിന് സൗകര്യം ഒരുക്കണമെന്നും കോടതി പറഞ്ഞു. നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ അഞ്ച് മണിവരെയാണ് സംസ്കാര ചടങ്ങുകൾക്ക് അനുമതി നല്‍കിയിരിക്കുന്നത്. മേൽനോട്ടത്തിന് അഭിഭാഷക കമ്മീഷനെയും ഹൈക്കോടതി നിയോഗിച്ചു. നേരത്തേ ഓർത്തഡോക്സ് സഭാ വൈദികർ പള്ളിക്ക് അകത്ത് കയറുന്നത് യാക്കോബായ വിഭാഗം തടഞ്ഞിരുന്നു.