
കൊച്ചി: എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകിയ സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. കണ്ണൂർ സർവകലാശാലയോടാണ് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്.
നിയമന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഡോ.എം.പി.ബിന്ദുവാണ് ഷംസീറിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇൗ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിൽ ഒന്നാമത്ത് എത്തിയ ബിന്ദുവിനെ ഒഴിവാക്കിയാണ് ഷംസീറിന്റെ ഭാര്യയ്ക്ക് സർവകലാശാല നിയമനം നൽകിയത്. കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസർ ആയി കരാർ അടിസ്ഥാനത്തിലാണ് ഇവർക്ക് നിയമനം നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam