സൗദിയില്‍ അപകടത്തില്‍ പെടുന്ന വാഹനം നിര്‍ത്താതെ പോയാല്‍ വലിയ വില നല്‍കേണ്ടി വരും

Published : Aug 10, 2016, 01:02 AM ISTUpdated : Oct 04, 2018, 06:44 PM IST
സൗദിയില്‍ അപകടത്തില്‍ പെടുന്ന വാഹനം നിര്‍ത്താതെ പോയാല്‍ വലിയ വില നല്‍കേണ്ടി വരും

Synopsis

റോഡപകടങ്ങളില്‍പ്പെട്ട ശേഷം വാഹനം നിറുത്താതെ പോവുന്നവര്‍ക്കു കടുത്ത പിഴ ശിക്ഷ നല്‍കുന്ന ഭേദഗതിക്കു സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. റോഡപകടം വരുത്തിവെച്ച വാഹനം നിറുത്തുകയും പരിക്കേറ്റവരെ സഹായിക്കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. ഒപ്പം ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയും വേണം. ഇതിനു വിരുദ്ധമായി വാഹനം ഓടിച്ചു പോവുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷും വര്‍ധിക്കും. 

വാഹനം ഉപയോഗിച്ചു അഭ്യാസ പ്രകടന നടത്തുന്നവര്‍ക്കുള്ള ശിക്ഷയും വര്‍ദ്ധിപ്പിച്ചു. ആദ്യ തവണ 20,000 റിയാലും 15 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് ജയില്‍ ശിക്ഷ നല്‍കുന്നതിനായി കേസ് പ്രത്യേക കോടതിക്കു കൈമാറും. നേരത്തെ പിഴ 1,000 റിയാല്‍ മാത്രമായിരുന്നു. രണ്ടാം തവണ നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഒരു മാസത്തേക്കു വാഹനം പിടിച്ചെടുക്കുകയും 40,000 റിയാല്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും . മൂന്നാം തവണ പിഴ സംഖ്യ 60,000 റിയാല്‍ ആയി വര്‍ദ്ധിക്കും. സൗദിക്കുപുറത്തു വെച്ച് വാഹനം നശിക്കുകയോ വില്‍പന നടത്തുകയോ ചെയ്താല്‍ ട്രാഫിക് വിഭാഗത്തെ അറിയിക്കാത്തവരില്‍ നിന്ന് 10,000 റിയാല്‍ പിഴ ഈടാക്കാനും ഭേദഗതിചെയ്ത നിയമം വ്യവസ്ഥ ചെയ്യുന്നു.

മറ്റൊരാളുടെ വാഹന ഉടമസ്ഥ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ തടഞ്ഞു വെക്കുകയോ പണയം വെക്കുകയോ ചെയ്യുന്നവര്‍ക്ക് 1,000 റിയാലില്‍ കൂറയാത്തതും 2,000 റിയാലില്‍ കൂടാത്തതുമായി സംഖ്യ പിഴ ഈടാക്കേണ്ടിവരുമെന്നും ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന