ഹിമാചലില്‍  74 ശതമാനം പോളിംഗ്

Published : Nov 09, 2017, 08:36 PM ISTUpdated : Oct 05, 2018, 12:19 AM IST
ഹിമാചലില്‍  74 ശതമാനം പോളിംഗ്

Synopsis

ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു.  74  ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്കെന്നും ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും  തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ച ില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് ഒഴിച്ചാല്‍  വോട്ടെടുപ്പ് സുഗമമായിരുന്നു.

നല്ല കാലാവസ്ഥയായതിനാല്‍ മിക്കയിടത്തും എട്ട് മണിക്ക് മുന്‍പ് തന്നെ പല ബുത്തുകളിലും നീണ്ട നിര കാണാമായിരുന്നു. ഉച്ചയോടെ 35 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് അഞ്ചിന് പോളിംഗ് അവസാനിക്കുന്‌പോള്‍ 74 ശതമാനം പേര്‍ വോട്ട് ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രാഥമിക വിലയിരുത്തല്‍.

ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സിര്‍മാവുര്‍ ജില്ലയില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് മൂലം വോട്ടെടുപ്പ് വൈകി. ഇവിടെ പോളിംഗ് സമയം കഴിഞ്ഞും ക്യൂവിലുണ്ടായിരുന്ന നൂറിലധികം പേര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ര്‍ അവസരം നല്‍കി. മുഖ്യമന്ത്രി വീരഭദ്ര സിംഗ് ,മകനും സ്ഥാനാര്‍ഥിയുമായ വിക്രമാദിത്യ സിംഗ് എന്നിവര്‍ ഷിംലയില്‍ വോട്ട് രേഖപ്പെടുത്തി.
 
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ പ്രേംകുമാര്‍ ധുമലിന് ഹമിര്‍പൂരിലായിരുന്നു വോട്ട്. അമ്പതിലധികം സീറ്റാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ധുമല്‍ പ്രതികരിച്ചു. ഹിമാചലിലെ ജനങ്ങളെ മുഴുവന്‍ പോളിംഗ് ബൂത്തിലേക്ക് ക്ഷണിച്ചുകെണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ട്വീറ്റ് ചെയ്തു. 12 ജില്ലകളിലായി 68 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. നിലവില്‍ കോണ്‍ഗ്രസിന് 35 ഉം ബിജെപിക്ക് 28 സീറ്റുമാണുള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ആത്മഹത്യ ചെയ്തു
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം