ഹോര്‍‍ട്ടികോര്‍പ്പ് പച്ചക്കറിയുടെ വില നല്‍കിയില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : Sep 10, 2017, 07:23 PM ISTUpdated : Oct 05, 2018, 02:24 AM IST
ഹോര്‍‍ട്ടികോര്‍പ്പ് പച്ചക്കറിയുടെ വില നല്‍കിയില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Synopsis

ഇടുക്കി: കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ നിന്നും ഓണക്കാലത്ത് പച്ചക്കറി നല്‍കിയ കര്‍ഷകര്‍ക്ക് ഓണം കഴിഞ്ഞിട്ടും പണം കിട്ടിയില്ല.പച്ചക്കറി സംഭരിച്ച ഹോര്‍ട്ടികോര്‍പ്പാണ് കര്‍ഷകര്‍ക്ക് പണം നല്‍കേണ്ടത്. മൂന്നു ദിവസത്തിനകം പണം നല്‍കുമെന്നായിരുന്നു ഉറപ്പ്. കഴിഞ്ഞ വെള്ളിയാഴച വരെയാണ് ഓണത്തിനായി കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി സംഭരിച്ചത്.

ശീതകാല പച്ചക്കറി വിപണന സംഘം, വിഎഫ്പിസികെയുടെ കര്‍ഷക വിപണി എന്നിവയുടെ സഹായത്തോടെ കാന്തല്ലൂരില്‍ നിന്നും 25 ലക്ഷം രൂപയുടെ പച്ചക്കറി സംഭരിച്ചു. കാലാവസ്ഥാ വ്യതിനായം മൂലം കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്‍റെ നാലിലൊന്നു വിളവ് മാത്രമാണ് ഇത്തവണ കിട്ടിയത്.  കഴിഞ്ഞ ഓണക്കാലത്ത് കാന്തല്ലൂരില്‍ നിന്നു മാത്രം 175 ടണ്‍ പച്ചക്കറിയാണ് ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചത്. ഓണം കഴിഞ്ഞിട്ടും വില കിട്ടാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

റെക്കോഡ് വിളവ് ലഭിച്ച വട്ടവടയിലെ കര്‍ഷകര്‍ക്കും ഇതുവരെ പണം കിട്ടിയിട്ടില്ല.  ഇവിടെ നിന്നു മാത്രം 350 ടണ്ണിലധികം പച്ചക്കറിയാണ് കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച് നല്‍കിയത്. 50 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്. ആദ്യം ഘട്ടത്തില്‍ പച്ചക്കറി നല്‍കിയ ചിലര്‍ക്കു മാത്രം പണം കിട്ടി. പതിനായിരക്കണക്കിനു രൂപയാണ് ഓരോ കര്‍ഷകര്‍ക്കും കിട്ടാനുള്ളത്.  അതേസമയം തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലമാണ് പണം നിക്ഷേപിക്കാന്‍ വൈകുന്നതെന്നാണ് ഹോര്‍ട്ടികോര്‍പ്പ് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'