
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് പുതുക്കിയ ശമ്പളം കിട്ടാൻ വൈകും. ശമ്പള പരിഷ്കരണ ഉത്തരവ് അംഗീകരിക്കില്ലെന്നും നിയമ നടപടി സ്വീകരക്കുമെന്നും മാനേജ്മെന്‍റ് അസോസിയേഷൻ വ്യക്തമാക്കി. വ്യാഴാഴ്ച ചേരുന്ന മാനേജ്മെന്‍റ് അസോസിയേഷൻ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും
കിടക്കകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ മിനിമം 20000 രൂപയില്‍ തുടങ്ങി 30000 രൂപ വരെ അടിസ്ഥാന ശന്പളം . 2000 രൂപ മുതല്‍ 10000 രൂപ വരെ അലവന്‍സ് . കരടിലെ നിര്‍ദേശങ്ങളിൽ മാറ്റങ്ങള്‍ വന്നെങ്കിലും ഉത്തരവിറങ്ങിയതോടെ നഴ്സുമാര്‍ സമരം പിന്‍വലിച്ചു . ഇനി അലവൻസുകള്‍ നേടിയെടുക്കാൻ നിയമ വഴിക്ക് നീങ്ങാനും തീരുമാനിച്ചു . ഇതിനിടിയിലാണ് നിലപാടിലുറച്ച് മാനേജ്മെന്‍റുകള്‍ രംഗത്തെത്തിയത്. ഇത്രയും അധികം ശമ്പളം നൽകാനാകില്ലെന്നും മുൻ കാല പ്രാബല്യത്തോടെ നല്‍കണമെന്നതും അംഗീകരിക്കില്ലെന്നും അങ്ങനെ വന്നാൽ പല ആശുുപത്രികളും പൂട്ടിപ്പോകുമെന്നുമാണ് ആശുപത്രി മാനേജ്മെന്‍റുകളുടെ നിലപാട്. മിനിമം വേതന നിയമം മറികടന്നുള്ള ഉത്തരവിനെതിരെ വീണ്ടും കോടതിയെ സമീപിക്കും .
ഉത്തരവ് കോടതി കയറിയാല്‍ നഴ്സുമാര്‍ക്കും സർക്കാരിനും തിരിച്ചടിയാകും . പുതുക്കിയ ശന്പളം കിട്ടാൻ വീണ്ടും നീണ്ട കാത്തിരിപ്പ് വേണ്ടി വരും . അതേസമയം അലവൻസുകളില്‍ കുറവ് വരുത്തിയത് കോര്‍പറേറ്റ് മാനേജ്മന്‍റുകളെ സഹായിക്കാനാണെന്ന ആരോപണമുണ്ട് നഴ്സുമാര്‍ക്ക് . ഒപ്പം പണിമുടക്ക് തുടരുന്ന ചേർത്തല കെ വി എം ആശുപത്രിയിലെ സമരം എങ്ങനെ തീര്‍ക്കുമെന്ന വലിയൊരു ചോദ്യവും നഴ്സുമാര്‍ക്കു മുന്നില്‍ ബാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam