
ക്വാലലംപൂര്‍: ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുന്നു. ഈ വര്‍ഷം ജൂണ്‍ വരെ തിരച്ചില്‍ നടത്തിയാല്‍ മതിയെന്നാണ് മലേഷ്യന്‍ സര്‍ക്കാറിന്‍റെ തീരുമാനം.നേരത്തെ വിമാനത്തിന്റെ അവശിഷ്ടം എന്ന് കരുതുന്ന ഭാഗങ്ങള്‍ മഡഗാസ്‌കറില്‍ നിന്ന് കണ്ടെത്തിയിരുന്നു.
നാല് വര്‍ഷം മുന്‍പ് മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പോയ മലേഷ്യന്‍ വിമാനം കാണാതായത്. എംഎഎച്ച് ബോയിംഗ് 777 വിമാനമാണ് കാണാതായത്. ചൈന, ഓസ്‌ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണു തെരച്ചില്‍ നടത്തിയത്.
വിമാനം കാണാതാവുമ്പോള്‍ 239 യാത്രക്കാരും 20 ഓളം ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെല്ലാം മരിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. തിരച്ചില്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട കേസുകളും തീരുമാനമാക്കാന്‍ സാധിക്കൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam