
ഹൈദരാബാദ്: മെഡിസിന് പഠനത്തിന് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഹൈദരാബാദ് റോക്ക് ടൗണ്‍ കോളനിയിലെ എൽബി നഗറിലായിരുന്നു സംഭവം. കേസിൽ യുവതിയുടെ ഭാർത്താവും എൻജിനീയറുമായ ഋഷി കുമാറിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇരുപത്തിയഞ്ചുകാരിയായ ഹരിക കുമാറാണ് കൊല്ലപ്പെട്ടത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഇത്തവണയും ഹരിക പരാജയപ്പെട്ടിരുന്നു. എന്നാൽ സ്വകാര്യ കോളജിൽ ഹരികയക്ക് ബിഡിഎസിന് പ്രവേശനം ലഭിക്കുകയും ചെയ്തു. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ നിരാശനായിരുന്ന ഋഷി കലഹം ആരംഭിച്ചു. ഇയാൾ ഹരികയെ പീഡിപ്പിക്കുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു.
ഹരിക ജീവനൊടുക്കിയതായി കഴിഞ്ഞ ഞായറാഴ്ച രാത്രി ബന്ധുക്കളെ ഫോണിൽ ഋഷി അറിയിച്ചു. ഹരികയുടെ അമ്മയോടാണ് ഋഷി ഇക്കാര്യം പറഞ്ഞത്. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഹരികയെ ഋഷി തീകൊളിത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam