ഉദ്ഘാടന ചിത്രം വൈകി; അവര്‍ കൈയ്യടിച്ചുകൊണ്ടിരുന്നു

Published : Dec 08, 2017, 07:59 PM ISTUpdated : Oct 04, 2018, 05:16 PM IST
ഉദ്ഘാടന ചിത്രം വൈകി; അവര്‍ കൈയ്യടിച്ചുകൊണ്ടിരുന്നു

Synopsis

തിരുവനന്തപുരം: എഫ്എഫ്‌കെയുടെ ഉദ്ഘാടന ചിത്രത്തിന്റെ പ്രദര്‍ശനം സാങ്കേതിക കാരണങ്ങളാല്‍ വൈകി. ആറുമണിക്ക് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനം 7.35നാണ് തുടങ്ങിയത്. എന്നാല്‍ നിശാഗന്ധിയില്‍ ജനാരവത്തിന്റെ പ്രതിഷേധം സാംസ്‌കാരിക കേരളത്തിന് അഭിമാനം പകരുന്നതായിരുന്നു. ചിത്രം ഒന്നര മണിക്കൂറോളം വൈകിയിട്ടും പ്രേക്ഷകരുടെ വന്‍നിര കാത്തിരുന്നു. തിയേറ്ററുകളില്‍ സാധാരണ കാണുന്ന  കൂകിവിളികള്‍ക്കപ്പുറം പ്രേക്ഷകര്‍ കൈയടിച്ചു. പദര്‍ശനം തുടങ്ങുന്നതുവരെ ജനം കൈയ്യടി തുടര്‍ന്നു. 

ഓഖി ചുഴലിക്കാറ്റില്‍ ദുരന്തബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് മെഴുകുതിരി കത്തിച്ചാണ് മേളയുടെ ഉദ്ഘാടനം നടന്നത്. തുടക്കദിനമായ ഇന്നു തന്നെ വന്‍ ജനപങ്കാളിത്തമാണ് മേളയില്‍. മിക്ക തിയേറ്ററുകളിലും സീറ്റുകള്‍ ലഭിക്കാതെ പലരും പുറത്തുപോയി റിസര്‍വേഷന്‍ സംവിധാനങ്ങള്‍ ഇന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. നാളെ മുതല്‍ റിസര്‍വേഷന്‍ സൗകര്യമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍
'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും