
കോട്ടയം:എടപ്പാള്‍ പീഡനക്കേസിൽ തെളിവുകള്‍ നൽകിയ തിയേറ്റര്‍ ഉടമയുടെ അറസ്റ്റിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് തൃശൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ട്. തീരുമാനമെടുത്തത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി. അതേസമയം തിയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ നിയമപരമായ പാളിച്ചയില്ലെന്ന എസ്പിയുടെ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. ഐജിയുടെ റിപ്പോര്‍ട്ട് ഡിജിപി നിയമോപദേശത്തിനയച്ചു.
എടപ്പാൾ പീഡനത്തില്‍ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുയും ഡിജിപി ഐജിയെയും എസ്‍പിയെയും ശാസിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam