ദില്ലിയില്‍ 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം

Published : Nov 05, 2016, 01:05 PM ISTUpdated : Oct 04, 2018, 08:12 PM IST
ദില്ലിയില്‍ 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം

Synopsis

ദില്ലി: ദില്ലിയില്‍ ഇന്ന് രേഖപ്പെടുത്തിയത് 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന  മലിനീകരണ നിരക്ക്. വായുവിലെ വിഷാംശത്തിന്റെ അളവ് അനുവദനീയമായതിലും 13 ഇരട്ടിയാണ് രേഖപ്പടുത്തിയിരിക്കുന്നത്. ഇത് കടുത്ത ആരോഗ്യ പ്രശന്ങ്ങള്‍ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയപ്പ്. പുകമഞ്ഞ് നിറഞ്ഞതോടെ കാഴ്ച പരിധി 300 മീറ്ററായി ചുരുങ്ങി ഹൃദ്രോഗം, ശ്വാസ തടസം എന്നിവയുള്ളവരും കുട്ടികളും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ കീഴിലുള്ള 1700 സ്കൂളകള്‍ക്ക് അവധി നല്‍കി. മലിനീകരണത്തിന്റെ തോത് കുറഞ്ഞില്ലെങ്കില്‍ അവധി നീട്ടുമെന്ന് അധികൃതര്‍ അറിയിച്ചു.

അതിനിടെ, മലിനീകരണം തടയാന്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമായതോടെ ചില നടപടികളുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ദേശിയ ഹരിത ട്രൈബൂണല്‍ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കിയിയത്.

വായു മലിനീകരണത്തിന് 4000ത്തോളം പേരില്‍ നിന്ന്ന രണ്ട് കോടിയോളം രൂപ പിഴയീടാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ മാലിന്യം കത്തിക്കുന്നത് നിര്‍ത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വായു മലിനീകരണം കുറക്കുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ  നിര്‍ദ്ദേശങ്ങള്‍  നടപ്പാക്കത്തത് മലിനീകരണത്തിന്റെ തോത് ഉയരാന്‍ കാരണമായി. ദീപാവലി കഴിഞ്ഞതോടെയാണ് പുകമഞ്ഞ് നഗരത്തെ മൂടിയത്. അയല്‍  സംസ്ഥാനങ്ങളില്‍ വയലുകളില്‍ തീയിടുന്നതും പുക ഉയര്‍ത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ