കുട്ടനാടന്‍ പാടശേഖരങ്ങള്‍ ഓരുവെള്ള ഭീഷണിയില്‍

Published : Feb 02, 2018, 07:50 PM ISTUpdated : Oct 05, 2018, 01:01 AM IST
കുട്ടനാടന്‍ പാടശേഖരങ്ങള്‍ ഓരുവെള്ള ഭീഷണിയില്‍

Synopsis

ആലപ്പുഴ: ഓരുവെള്ള ഭീഷണി രൂക്ഷമായതിനെ തുടര്‍ന്ന് കുട്ടനാട്, അപ്പര്‍കുട്ടനാട്, അമ്പലപ്പുഴ മേഖലകളിലെ കര്‍ഷകര്‍ ഭീതിയില്‍. കുട്ടനാട്ടിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും രണ്ടാം കൃഷിക്കഴിഞ്ഞ് പുഞ്ച കൃഷി വിത തുടങ്ങിയിട്ട് മൂന്ന് മാസത്തോളമേ ആയിട്ടുള്ളൂ. മൂന്നുമാസം കൂടിക്കഴിഞ്ഞാന്‍ മാത്രമെ ഇവിടെ വിളവെടുപ്പ് നടക്കുകയുള്ളൂ. ഇങ്ങനെ ഓരുവെള്ള ഭീഷണി തുടര്‍ന്നാല്‍ പുഞ്ചകൃഷി താറുമാറാകുo. കാലാവസ്ഥാ വ്യതിയാനമാണ് ഓരുവെള്ള ഭീഷണിക്കുള്ള പ്രധാനകാരണം. 

ഓരുമുട്ടുകളും റെഗുലേറ്ററുകളും ഇല്ലാത്തതും കടല്‍ ജലം തോട്ടപ്പള്ളിവഴി കുട്ടനാടന്‍ പാടശേഖരങ്ങളില്‍ എത്തുന്നത് ഓരുവെളള ഭീഷണിക്ക് ആക്കം കൂട്ടുകയാണ്. മാത്രമല്ല വരള്‍ച്ച ആരംഭിച്ചതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി താന്നു. ഇത് ഉപ്പുവെള്ളത്തിന് കായലിലേക്ക് കയറുന്നതിന് കാരണമായി. തോടുകളിലുo  നദികളിലും ജലനിരപ്പ് താഴ്ന്നത് പുഞ്ചകൃഷിയെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി. തോട്ടപ്പള്ളി പൊഴിതുറന്നു കിടക്കുന്നത് കുട്ടനാട്ടിലെ കൃഷിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയത് മൂലം പാടശേഖരങ്ങളിലേയ്ക്ക് വെള്ളം കയറ്റുവാന്‍ സാധിക്കുന്നില്ല. ഇത്മൂലം 90 ദിവസം കഴിഞ്ഞ നെല്‍ച്ചെടികള്‍ വാടി തുടങ്ങി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പൊരുത്തക്കേടെന്ന് ദേവസ്വം ബോർഡ്, കണക്ക് അന്തിമമല്ല, നന്ദഗോവിന്ദം ഭജൻസിനുള്ള തുക കാണിച്ചത് അശ്രദ്ധ
കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ലെന്ന് പരാതി; വിവിധയിടങ്ങളിൽ കണ്ടതായി നാട്ടുകാർ, അന്വേഷണം തുടങ്ങി പൊലീസ്