കൊടും വരള്‍ച്ചയിലും മദ്യ കമ്പനികളുടെ കുടിവെള്ളം മുട്ടിക്കാതെ വാട്ടര്‍ അതോറിറ്റി

Published : Jan 15, 2017, 07:18 AM ISTUpdated : Oct 04, 2018, 07:38 PM IST
കൊടും വരള്‍ച്ചയിലും മദ്യ കമ്പനികളുടെ കുടിവെള്ളം മുട്ടിക്കാതെ വാട്ടര്‍ അതോറിറ്റി

Synopsis

പാലക്കാട്: പാലക്കാട് അതിരൂക്ഷമായ വരള്‍ച്ചയെ നേരിടുമ്പോഴും വിജയ് മല്യയുടെ യുണൈറ്റഡ് ബ്രിവറീസിന് വാട്ടര്‍ അതോറിറ്റി നല്‍കുന്നത് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം. സാധാരണക്കാര്‍ക്ക് കുടിവെള്ളം ദിവസം ഒരു മണിക്കൂര്‍ മാത്രം വിതരണം ചെയ്യുമ്പോഴാണ് രണ്ട് മദ്യകമ്പനികള്‍ക്കായി അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം വാട്ടര്‍ അതോറിറ്റി വിതരണം നല്‍കുന്നത്.

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കാര്‍ഷിക ആവശ്യത്തിന് നല്‍കുന്നത് പോലും നിര്‍ത്തിയ മലമ്പുഴ ഡാമിലെ  വെള്ളമാണ് രണ്ട് മദ്യകമ്പനികള്‍ക്കായി വാട്ടര്‍ അതോറിറ്റി ശുദ്ധീകരിച്ച് നല്‍കുന്നത്. പുതുശ്ശേറി പഞ്ചായത്തിലെ മിക്കയിടങ്ങളിലും ദിവസം ഒരു മണിക്കൂര്‍ മാത്രം വെള്ളം കിട്ടുമ്പോള്‍ വിജയ് മല്യയുടെ യുണൈറ്റഡ് ബ്രീവറീസിനും എംപി ഡിസ്ലറീസിനും സര്‍ക്കാര്‍ 24 മണിക്കൂറും വെള്ളം നല്‍കും. അതും ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നേരിട്ട്. ബിജെപി ജില്ലാ സെക്രട്ടറി പി രാജീവിന്  നല്‍കിയ മറുപടിയിലാണ് രണ്ട് മദ്യകമ്പനികള്‍ക്ക് പ്രതിദിനം 533000. ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് നല്‍കുന്നുണ്ടെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കിയത്.

മദ്യകമ്പനികള്‍ക്ക് വെള്ളം യഥേഷ്‌ടം ലഭിക്കുമ്പോള്‍ തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ക്ക് താഴെ രാത്രിയിലും കാത്തിരിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍. പുതുശ്ശേരി, കഞ്ചിക്കോട്, വാളയാര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് 4 മില്യണ്‍ സംഭരണശേഷിയുള്ള രണ്ട്ടാങ്കുകളാണ് പുതുശ്ശേരിയിലുള്ളത്. തുലാമഴയും വേണ്ടത്ര കിട്ടാതായതോടെയാണ് കഴിഞ്ഞ രണ്ട് മാസമായി കുടിവെള്ള വിതരണം ഒരു മണിക്കൂര്‍ മാത്രമായി പരിമിതപ്പെടുത്തിയത്. പാലക്കാട് ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കാനൊരുങ്ങുമ്പോഴും, മദ്യക്കമ്പനികള്‍ക്ക് യഥേഷ്‌ടം വെള്ളം നല്‍കുന്നതിനെതിരെ, സമരങ്ങള്‍ക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും
'മലപ്പുറത്ത് പ്രതിപക്ഷമില്ലെന്നതിൽ അഹങ്കാരം വേണ്ട, ചോദിക്കാനും പറയാനും പാർട്ടിയുണ്ട്'; താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ