ശശികലയുടെ കുടുംബ സ്ഥാപനങ്ങളില്‍ 1430 കോടിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി

Published : Nov 13, 2017, 09:55 PM ISTUpdated : Oct 05, 2018, 03:22 AM IST
ശശികലയുടെ കുടുംബ സ്ഥാപനങ്ങളില്‍ 1430 കോടിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി

Synopsis

ചെന്നൈ: ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുടെ കുംടുംബ സ്ഥാപനങ്ങളില്‍ ആദായാനികുതി വകുപ്പ് നടത്തിയ റെയിഡില്‍ പിടിച്ചെടുത്ത്ത് 1430 കോടിയുടെ അനധികൃത സ്വത്തുക്കള്‍.  വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പണമായി ഏഴ് കോടി രൂപയും അഞ്ച് കോടിയുടെ സ്വർണവും അന്വേഷണ സംഘം പിടിച്ചെടുത്തു.

ബന്ധുവായ   ദിവാകരന്റെ കോളേജിൽ നിന്ന് 65 ലക്ഷം രൂപ പണമായി പിടിച്ചെടുത്തു. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് പിടിച്ചെടുത്ത സ്വർണാഭരണങ്ങളുടെയും വജ്രത്തിന്റെയും മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. ഇത് അന്വേഷണവിധേയമായി സീൽ ചെയ്തു. ശശികലയുടെ സഹോദരി ഇളവരശിയുടെ മകനും ജയ ടിവി എംഡിയുമായ വിവേകിന്റെ പേരിലുൾപ്പടെ ഉള്ള  അറുപതോളം ഇല്ലാക്കമ്പനികൾ അന്വേഷണം നടക്കുകയാണ്.

പ്രവർത്തനരഹിതമായ കമ്പനികളിൽ നോട്ട് നിരോധനത്തിന് ശേഷം പണമെത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍  ശശികല കുടുംബം കള്ളപ്പണം വെളുപ്പിച്ചെടുത്തെന്നാണ് സൂചന. റെയ്ഡുകൾ സംബന്ധിച്ച് ഔദ്യോഗികപ്രസ്താവനകളൊന്നും ഇതുവരെ ആദായനികുതിവകുപ്പ് പുറത്തുവിട്ടിട്ടില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ