ദേവാസ്-ആന്‍ട്രിക്‌സ് ഇടപാട് റദ്ദാക്കിയത് നീതിപൂര്‍വ്വമല്ലെന്ന് അന്താരാഷ്‌ട്രകോടതി

Published : Jul 26, 2016, 07:08 AM ISTUpdated : Oct 05, 2018, 01:38 AM IST
ദേവാസ്-ആന്‍ട്രിക്‌സ് ഇടപാട് റദ്ദാക്കിയത് നീതിപൂര്‍വ്വമല്ലെന്ന് അന്താരാഷ്‌ട്രകോടതി

Synopsis

ദില്ലി: ദേവാസ് ആന്‍ട്രിക്‌സ് ഇടപാട് റദ്ദാക്കിയത് നീതിപൂര്‍വ്വമല്ലെന്ന് അന്താരാഷ്‌ട്രകോടതി. ഐഎസ്ആര്‍ഒയില്‍ നിന്ന് 100 കോടി ഡോളര്‍ വരെ പിഴ ഇടാക്കാമെന്നും ഹേഗിലെ അന്താരാഷ്‌ട്രകോടതി വ്യക്തമാക്കി. കരാര്‍ റദ്ദാക്കിയ നടപടി നീതി പൂ‍ര്‍വ്വമല്ലെന്നും ദേവാസ് മള്‍ട്ടിമീഡിയക്ക് കോടികളുടെ നഷ്‌ടമുണ്ടായെന്നും കോടതി വ്യക്തമാക്കി. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ ആന്‍ട്രിക്‌സ്- ദേവാസ് ഇടപാടിലാണ് ഐഎസ്ആര്‍ഒക്ക് ഹേഗിലെ അന്താരാഷ്‌ട്രകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്.

രണ്ട് ഐസ്ആര്‍ഒ ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകള്‍ക്കൊപ്പം പന്ത്രണ്ട് വര്‍ഷത്തെക്ക് എഴുപത് ശതമാനം എസ് ബാന്‍ഡ് അനുവദിക്കുന്ന ഇടപാടില്‍ അന്ന് ഐഎസ്ആര്‍ഒയും ആന്‍ട്രിക്‌സും അനാവശ്യ തിടുക്കം കാട്ടിയെന്ന് സിഎജി വിലയിരുത്തിയിരുന്നു. ഇടപാടിലൂടെ 576 കോടി രൂപയുടെ നഷ്‌ടം കേന്ദ്രത്തിന് ഉണ്ടായി എന്നുമായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് 2011ല്‍ കേന്ദ്രമന്ത്രിസഭ കരാര്‍ റദ്ദാക്കിയത്.ഐഎസ്ആര്‍ഒ മേധാവിയായിരുന്ന ജി മാധവന്‍നായരാണ് കരാറില്‍ ഒപ്പുവച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാത്തിതിരെ ദേവാസ് ഹേഗിലെ അന്താരാഷ്‌ട്രകോടതി സമീപിക്കുകയായിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടര്‍ന്ന് മാധവന്‍ നായരെയും മറ്റ് മൂന്ന് ശാസ്‌ത്രജ്ഞരേയും എല്ലാ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും അന്നത്തെ യുപിഎ സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരുന്നു. ഇടപാടിനെക്കുറിച്ച് സിബിഐയുടേയും ആദായനികുതി വകുപ്പിന്റെയും അന്വേഷണം പുരോഗമിക്കുവെയാണ് അന്താരാഷ്‌ട്രകോടതിയുടെ ഉത്തരവ് വന്നരിക്കുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കെ ബി ​ഗണേഷ്കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു, ഗണേഷിന്റേത് ഏകാധിപത്യമായ നടപടിയെന്ന് വിമർശനം
കോവിഡിന് സമാനമെന്ന് മോദി പറയാതെ പറഞ്ഞു; നെതന്യാഹുവിനെ കെട്ടിപ്പിടിച്ചപ്പോൾ ഓർക്കണമായിരുന്നുവെന്ന് തോമസ് ഐസക്ക്