വരന്‍ ഇന്ത്യയിലും വധു പാകിസ്ഥാനിലും; താലികെട്ട് നടക്കാതായപ്പോള്‍ സുഷമ സ്വരാജിന്റെ ഇടപെടല്‍

Published : Jan 22, 2018, 12:51 PM ISTUpdated : Oct 04, 2018, 05:57 PM IST
വരന്‍ ഇന്ത്യയിലും വധു പാകിസ്ഥാനിലും; താലികെട്ട് നടക്കാതായപ്പോള്‍ സുഷമ സ്വരാജിന്റെ ഇടപെടല്‍

Synopsis

ലക്നൗ: ആഗ്ര സ്വദേശിയായ നഖ്വി അലി ഖാനും പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള സബഹത് ഫാത്തിമയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിട്ട് ഏറെ നാളായി. വധുവിന് ഇന്ത്യയിലെത്താനുള്ള വിസ കിട്ടാത്തതിനാല്‍ നിക്കാഹ് നടത്താന്‍ കഴിയാതെയായപ്പോള്‍ പലയിടത്തും കയറി മടുത്താണ് വരന്‍ അവസാനം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഓഫീസിലെത്തിയത്. മന്ത്രിയെ സന്ദര്‍ശിച്ച് കാര്യം പറഞ്ഞതോടെ പിന്നെ കല്യാണ ഒരുക്കങ്ങളൊക്കെ തകൃതിയായി. വിസ ലഭിച്ച വധുവും കുടുംബവും വെള്ളിയാഴ്ച ഇന്ത്യയിലെത്തി. അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉപാധ്യക്ഷന്‍ മൗലാനാ ഖല്‍ബെ സാദിഖാണ് നിക്കാഹിന് കാര്‍മികത്വം വഹിച്ചത്.

ലക്നൗ സ്വദേശിയായ നഖ്വി അലി ഖാന്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. കറാച്ചി സ്വദേശിയായ സബ്‍ഹത്തായിരുന്നു വധു. വിഭജന കാലത്ത് രണ്ടായി പിരിഞ്ഞ കുടുംബങ്ങളാണ് ഇരുവരുടെയും. വിവാഹം സാധ്യമാക്കിയതിന് വരനും വധുവും മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ചു. സബ്ഹത്തിന് ഇന്ത്യ പൗരത്വം നല്‍കുമെന്ന പ്രതീക്ഷയും കുടുംബം പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കറാച്ചി സ്വദേശിയായ സാദിയയും ലക്നൗ സ്വദേശിയായ സൈദ് ശാരിഖ് ഹാഷിമി എന്നിവരും വിവാഹത്തിനും സമാനമായ തരത്തില്‍ സുഷമ സ്വരാജ് ഇടപെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ