ഇന്ത്യയില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം കുവൈറ്റ് ഉപേക്ഷിച്ചതായി സൂചന

Published : Oct 31, 2017, 12:28 AM ISTUpdated : Oct 04, 2018, 06:00 PM IST
ഇന്ത്യയില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം  കുവൈറ്റ്  ഉപേക്ഷിച്ചതായി സൂചന

Synopsis

കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം പിന്മാറിയതായി സൂചന. മൂന്ന്  സ്വകാര്യ കമ്പനികള്‍ വഴി രണ്ടായിരത്തില്‍ അധികം നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യാന്‍ അനുമതി നല്‍കിയതിന്  പിന്നാലെയാണ് ആരോഗ്യമന്ത്രാലത്തിന്റെ നീക്കം

ഈകഴിഞ്ഞ 23-ന് ഇന്ത്യയില്‍ നിന്ന് 2010 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്തിലെ മൂന്ന് സ്വകാര്യ കമ്പിനികള്‍ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം രേഖാമൂലം അനുമതി നല്‍കിയിരുന്നു.  അതിനായി, ഡയറകടര്‍ അടക്കമുള്ളവര്‍ക്ക് അഭിമുഖത്തിന് പോകനുള്ള അനുമതിയും എംബസിയില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് നേടി.എന്നാല്‍, നഴ്‌സിംഗ് റിക്രൂട്‌മെന്റ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചത് സംഭവം പുറത്തായതേടെ, തീരുമാനത്തെ ചോദ്യം ചെയ്തു  കൂവൈത്ത് നഴ്‌സിംഗ് അസോസിയേഷന്‍  രംഗത്തു വന്നു.

സെന്‍ട്രല്‍ ടെണ്ടര്‍ കമ്മിറ്റിയുടെ ഇടപെടലോടെയാണോ സ്വകാര്യ കമ്പിനികളെ ആരേഗ്യമന്ത്രാലയം നിയമിച്ചതെന്ന ചോദ്യവും ഉന്നയിച്ചിരുന്നു.ഇതോടെ കഴിഞ്ഞ ദിവസം അരോഗ്യ വകുപ്പ് മന്ത്രി ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടും തേടി. ഇതിന് ശേഷമാണ് ഇന്റര്‍വ്യൂ നടപടികള്‍ക്കായി ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നില്ലെന്ന നിര്‍ദേശിച്ചതായി സൂചനയുള്ളത്. 

ഒക്‌ടോബര്‍ 30,31 നവംബര്‍ 1,2 ദിവസങ്ങളിലായി ചെന്നെയില്‍ അഭിമുഖം നടക്കുമെന്നായിരുന്നു പ്രചരണം.എന്നാല്‍, ഇത്തരമെരു അഭിമുഖം ചെന്നൈയിലെ ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമറ്റഡ് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. 2015-ല്‍ ഇന്ത്യയില്‍ നിന്ന് നടത്തിയ റിക്രൂട്ട്‌മെന്റുകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതിനെക്കുറിച്ച് പാര്‍ലമെന്റ് സമിതിയും കുവൈത്ത് അഴിമതി വിരുദ്ധ സമിതിയും അന്വേഷണം നടത്തി വരികയുമാണ്.എന്നാല്‍ കഴിഞ്ഞദിവസം മൂന്ന് സ്വകാര്യ കമ്പിനികള്‍ക്ക് കുവൈത്തിലെ ഇന്ത്യന്‍ എംബസി 670 നഴ്‌സുമാരെ  റിക്രൂട്ട് ചെയ്യാനുള്ള അനുമതി നല്‍കിയത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കാണുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ