പുനരുപയോഗിക്കാനുന്ന ഇന്ത്യയുടെ സ്പേസ്ഷട്ടിൽ വിക്ഷേപണം വിജയകരം

Published : May 23, 2016, 03:23 PM ISTUpdated : Oct 05, 2018, 03:20 AM IST
പുനരുപയോഗിക്കാനുന്ന ഇന്ത്യയുടെ സ്പേസ്ഷട്ടിൽ വിക്ഷേപണം വിജയകരം

Synopsis

ഹൈദരാബാദ്: വീണ്ടും ഉപയോഗിക്കാവുന്ന ഇന്ത്യയുടെ സ്പേസ് ഷട്ടിലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 7 മണിക്കായിരുന്നു വിക്ഷേപണം.ബഹിരാകാശ ദൗത്യത്തിന് ശേഷം കത്തി നശിക്കാത്ത റോക്കറ്റ് എന്ന ചരിത്ര ചുവടുവയ്പ്പിലേക്കുള്ള ആദ്യ ഘട്ടമാണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. രാവിലെ ഏഴ് മണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. ഭ്രമണ പഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച  ശേഷം തിരിച്ചെത്തുന്ന ലോഞ്ച് വെഹിക്കിള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും.

ഏകദേശം ഇരുപത് മിനിറ്റ് സമയം മാത്രമാണ് ഇതിന് വേണ്ടി വരിക. പുനരുപയോഗിക്കാവുന്ന റോക്കറ്റിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ പലതവണ നടന്നിരുന്നെങ്കിലും ഇതൊന്നും വിജയത്തിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇത്തരത്തില്‍ നാസ ഉള്‍പ്പെടെ നടത്തിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. ബഹിരാകാശ വിക്ഷേപണ ചെലവില്‍ ഗണ്യമായ കുറവു വരുത്താന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  

പൂര്‍ണ സജ്ജമായ റോക്കറ്റ് ലോഞ്ച് വെഹിക്കിളിനേക്കാള്‍ ആറ് മടങ്ങ് ചെറുതാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ച ആര്‍എല്‍‍വി ടിഡി. കാഴ്ചയില്‍ യുഎസ് സ്‌പേസ് ഷട്ടിലിനോട് സാമ്യമുള്ള വിമാന മാതൃകയിലുള്ള വാഹനത്തിന് ഒന്നര ടണ്ണിലേറെ ഭാരമുണ്ട്. എന്നാല്‍ അന്തിമമായി രൂപകല്‍പ്പന ചെയ്യുന്ന ആര്‍എല്‍വിക്ക് 32 മീറ്റര്‍നീളവും 72 ടണ്‍ ഭാരവുമുണ്ടാകും. പരീക്ഷണം വിജയിച്ചെങ്കിലും അന്തിമ സ്‌പേസ് ഷട്ടില്‍ സജ്ജമാകാന്‍ 15 വര്‍ഷത്തോളമെടുക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ
34കാരിയോട് 18കാരന് പ്രണയം, പലവട്ടം തുറന്നുപറഞ്ഞു, ബെംഗളൂരുവിലെ ഫ്ലാറ്റ് തീപിടിത്തത്തിൽ വെളിവായത് ശര്‍മിളയുടെ കൊലപാതകം