ആശുപത്രിക്കാരുടെ അനാസ്ഥ, നവജാത ശിശുക്കള്‍ തമ്മില്‍ മാറി,6 മാസങ്ങള്‍ക്ക് ശേഷം സ്വന്തം കുട്ടിയെ മാതാപിതാക്കള്‍ക്ക് ലഭിച്ചു

Published : Mar 01, 2017, 11:45 AM ISTUpdated : Oct 04, 2018, 11:39 PM IST
ആശുപത്രിക്കാരുടെ അനാസ്ഥ, നവജാത ശിശുക്കള്‍ തമ്മില്‍ മാറി,6 മാസങ്ങള്‍ക്ക് ശേഷം സ്വന്തം കുട്ടിയെ മാതാപിതാക്കള്‍ക്ക് ലഭിച്ചു

Synopsis

ആശുപത്രിയധികൃതരുടെ അനാസ്ഥയില്‍ മാറി നല്‍കിയ നവജാത ശിശുക്കളെ ഡിഎന്‍എ പരിശോധന നടത്തി യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി..ആറ് മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊല്ലം സ്വദേശികളായ ദമ്പതികള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ കുഞ്ഞുങ്ങളെ തിരികെ കിട്ടിയത്. ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മാതാപിതാക്കള്‍.

ആറ് മാസം മുന്‍പ് കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജിലായിരുന്നു അനീഷിന്‍റെ ഭാര്യ റംസിയുടെയും നൗഷാദിന്‍റെ ഭാര്യ ജസീറയുടെയും പ്രസവം നടന്നത്.. ഇരുവര്‍ക്കും രണ്ട് ആണ്‍കുഞ്ഞുങ്ങള്‍. വാങ്ങി നല്‍കിയ ടവ്വലിന് പകരം മറ്റാരെണ്ണത്തില്‍ കുഞ്ഞുങ്ങളെ പുതച്ച് കൊണ്ടുവന്നപ്പോള്‍ തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. കൈയില്‍ കെട്ടുന്ന ടാഗിലും പേരുകള്‍ മാറ്റിയെഴുതിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായി ഇരു കുഞ്ഞുങ്ങളുടെയും മാതാപിതാക്കള്‍ പറയുന്നു. മൂന്ന് മാസത്തിന് ശേഷം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ മറ്റൊരു ആശുപത്രിയിലെത്തിയപ്പോള്‍ കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പ് ജനിച്ച ആശുപത്രിയില്‍ നിന്നു പറഞ്ഞതില്‍ നിന്നും വ്യത്യസ്തം.ഇതേത്തുടര്‍ന്നാണ് ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയത്.
വിഷയം പുറത്തു പറയാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് ഒരു കുഞ്ഞിന്റെ പിതാവായ നൗഷാദ് പറഞ്ഞു.

വിഷയത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതരോ മാനേജ്മെന്‍റോ തയ്യാറായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ