അംഗീകാരത്തിനുള്ള യോഗ്യത തെളിയിക്കാന്‍ ഐഎന്‍.ടി.യുസിയോട് കേന്ദ്ര മന്ത്രാലയം

Published : Jan 07, 2017, 09:54 AM ISTUpdated : Oct 04, 2018, 06:26 PM IST
അംഗീകാരത്തിനുള്ള യോഗ്യത തെളിയിക്കാന്‍ ഐഎന്‍.ടി.യുസിയോട് കേന്ദ്ര മന്ത്രാലയം

Synopsis

എന്നാല്‍ ഐഎന്‍ടി.യു.സിയെ നിരോധിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്ന്  ദേശീയ വൈസ് പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ആരോപിച്ചു.

ഏതാണ് ഔദ്യോഗിക അംഗീകാരമുള്ള ഘടകമെന്ന്  വ്യക്തമാക്കണമെന്ന് കാണിച്ചാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ഐഎന്‍.ടി.യു,സി നിലവിലെ ഘടകത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസിന് മറുപടി നല്‍കാത്ത പക്ഷം  കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രേഡ് യൂണിയനുകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.  

ട്രേഡ് യൂണിയന്‍ നേതാവ് അശോക് ചൗധരി തന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഔദ്യോഗിക ഐഎന്‍.ടി.യു സിയെന്ന് കാണിച്ച്  4 വര്‍ഷം മുന്‍പ്  തൊഴില്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി.സഞ്ജീവ റെഡ്ഡി അദ്ധ്യക്ഷനായ  ഘടകത്തിന് നോട്ടീസ് ലഭിച്ചത്. എന്നാല്‍  ട്രേഡ് യൂണിയന്‍ അംഗത്വം സംബന്ധിച്ച് തെളിവെടുപ്പ് നടത്താതെ സംഘടനയെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിക്കമാണ്  നോട്ടീസിന് പിന്നിലെന്ന് ഐ.എന്‍.ടി.യു സി സംസ്ഥാന അദ്ധ്യക്ഷനും ദേശീയ വൈസ് പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍ ആരോപിച്ചു.

കഴിഞ്ഞ രണ്ട് തവണയും ദേശീയ തലത്തില്‍ ബിഎം.എസ് ഏറ്റവും അധികം അംഗങ്ങളുള്ള സംഘടനയായി മാറിയിരുന്നു. എന്നാല്‍ ഇക്കുറി  3 കോടി 38 ലക്ഷം അംഗങ്ങളുടെ പട്ടിക നല്‍കിയത് വഴി ഒന്നാമതെത്താനുള്ള നീക്കത്തിലായിരുന്നു ഐ.എന്‍.ടി.യു.സി ഇതിനെ അട്ടിമറിക്കാനാണ്  പുതിയ നീക്കമെന്നാണ് ഐഎന്‍.ടി.യു.സിയുടെ ആരോപണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വനിത പൊലീസടക്കം എട്ടംഗ സംഘം, എത്തിയത് അതീവ രഹസ്യമായി; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി
രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ, നടപടി പുതിയൊരു കേസിൽ; പിടികൂടിയത് പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന്