
കൊച്ചി: ഐ ഒ സി ഉദയംപേരൂർ പ്ലാന്‍റിലെ കരാർ തൊഴിലാളികളുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ജോലിക്ക് കയറില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
സമരത്തെത്തുടർന്ന് പാചക വാതക നീക്കം പൂർണമായി നിലച്ചിരിക്കുകയാണ്. അതിനിടെ പ്രശ്ന പരിഹാരത്തിനായി റീജിയണൽ ലേബർ കമ്മീഷണർ തൊഴിലാളികളെ ചർച്ചയ്ക്ക് ക്ഷണിച്ചു. നാളെ രാവിലെ 10 മണിക്കാണ് ചർച്ച.
പ്ലാന്‍റിലെ കരാർ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം പൊളളലേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ആമ്പുലൻസ് പോലും കിട്ടാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ സമരം തുടങ്ങിയത്. പരിക്കേറ്റ തൊഴിലാളിയെ ബൈക്കിലാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam