
ടെഹ്റാന്‍: യു.എസ്., യു.കെ.,ഫ്രഞ്ച് സംയുക്ത സേനകളുടെ സിറിയന്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇറാന്‍ സര്‍ക്കാര്‍ രംഗത്ത് വന്നു. സംയുക്ത സേനകളുടെ ആക്രമണങ്ങള്‍ക്ക് ശക്തമായ പ്രദേശിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ആക്രമണങ്ങളെ ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖാമിനായി ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ട്രംപും, ഇമ്മാനുവല്‍ മാക്രോണും, തെരേസാ മേയും ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രസിഡന്‍റ് ബാഷാര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എല്ലാക്കാലത്തും ഇറാന്‍ സ്വീകരിച്ചുപോരുന്നത്.
സിറിയയില്‍ വിമതരെ പിടികൂടാനെന്ന പേരില്‍ സ്വന്തം ജനതയ്ക്ക് മേല്‍ രാസയുധം പ്രയോഗിച്ചുയെന്നരോപിച്ചാണ് അമേരിക്കന്‍ നേതൃത്വത്തില്‍ സിറിയയിലെ മൂന്ന് രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയത്.
ഇതോടെയാണ് റഷ്യയ്ക്കൊപ്പം നിന്ന് സിറിയന്‍ സര്‍ക്കാരിനെ പിന്‍ന്തുണയ്ക്കുന്ന ഇറാനിയന്‍ സര്‍ക്കാരും മറ്റ് സംഘടനകളും സംഖ്യസേനയ്ക്കെതിരെ രംഗത്തിറങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam