സയ്യദ് ത്രീ മിസൈല്‍ ഇറാന്‍ വിജയകരമായി പരീക്ഷിച്ചു

Published : Jul 23, 2017, 07:01 AM ISTUpdated : Oct 04, 2018, 04:43 PM IST
സയ്യദ് ത്രീ മിസൈല്‍ ഇറാന്‍ വിജയകരമായി  പരീക്ഷിച്ചു

Synopsis

ടെഹ്‌റാന്‍: അമേരിക്കയുമായുള്ള ബന്ധം വഷളാകുന്നതിനിടെ മിസൈല്‍ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകാന്‍  ഇറാന്റെ തീരുമാനം. 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള സയ്യദ് ത്രീ മിസൈല്‍ ഇറാന്‍ വിജയകരമായി  പരീക്ഷിച്ചു. റഡാറിന്റെ ദൃഷ്‌ടിയില്‍പ്പെടാത്ത യുദ്ധവിമാനങ്ങളേയും ക്രൂയിസ് മിസൈലുകളേയും തകര്‍ക്കാന്‍  ശേഷി ഉള്ളതാണ് സയ്യദ് ത്രീ മൈസലുകള്‍.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ ഉപരോധം കൊണ്ടുവന്നതിനെ തുടര്‍ന്ന് ടെഹ്‍റാന്‍ യുഎസ്  ബന്ധം വഷളായതിന് പിന്നാലെയാണ് സയ്യദ് ത്രീ മിസൈല്‍ പരീക്ഷിച്ച് ഇറാന്‍ ശക്തമായി തിരിച്ചടിച്ചത്. 2015ലെ ആണവ കരാറിനെ തുടര്‍ന്ന് ഇറാന്‍ അനുഭവിക്കുന്ന എല്ലാ ഗുണപരമായ സൗകര്യങ്ങളും  റദ്ദാക്കാന്‍ അമേരിക്ക കഴിഞ്ഞ ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. ഇതിനെ നേരിടുമെന്നായിരുന്നു ഇറാന്‍റെ  മറുപടി.  പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ ഈ പ്രഖ്യാപനമാണ് സയ്യദ് ത്രീ മിസൈലിന്റെ പരീക്ഷണത്തോടെ യാഥാര്‍ത്ഥ്യാമായിരിക്കുന്നതെന്ന് ഇറാന്‍ പ്രതിരോധമന്ത്രി ഹുസൈന്‍ ദേഹ്ഗന്‍  വ്യക്തമാക്കി.

അമേരിക്കയും സൗദിയും തമ്മിലുള്ള 110കോടി ഡോളറിന്റെ ആയുധകരാര്‍ ഭീഷണി  ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധവുമായി മുന്നോട്ട് പോകാന്‍ ഇറാന്‍  നിര്‍ബ്ബന്ധിതമായിരിക്കുക ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പുതിയ നടപടി ശ്രദ്ധാപൂര്‍വം  വീക്ഷിച്ച് വരികയാണെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇത്  രണ്ടാം തവണയാണ് ട്രംപ് ഇറാനെതിരെ തിരിയുന്നത്. നേരത്തെ മുന്‍പ്രസിഡന്റ് ബരാക് ഒബാമയുടെ  നേതൃത്വത്തില്‍ 2015ല്‍ ഇറാനുമായുണ്ടാക്കിയ ആണവ ഉടമ്പടിയെ ട്രംപ് തള്ളി പറഞ്ഞിരുന്നു.

ഇതിനിടയില്‍ ഇറാന്റെ 15 നയതന്ത്ര പ്രതിനിധികളെ കുവൈറ്റ് പുറത്താക്കി. ഇറാനുമായി ബന്ധമുള്ള 'ഭീകരസംഘ'ത്തെ രാജ്യത്തെ പരമോന്നതകോടതി കുറ്റക്കാരായി വിധിച്ചതിനെത്തുടര്‍ന്നാണ് നടപടി. കുവൈത്തിലെ ഇറാനിയന്‍ എംബസിയുമായി ബന്ധപ്പെട്ട സൈനിക, സാംസ്‌കാരിക, വാണിജ്യസ്ഥാപനങ്ങളും പൂട്ടിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍