മൂസിലില്‍ മൂന്നാം ദിവസവും പോരാട്ടം രൂക്ഷം; 5000 പേര്‍ പലായനം ചെയ്തു

Published : Oct 19, 2016, 07:24 PM ISTUpdated : Oct 04, 2018, 06:56 PM IST
മൂസിലില്‍ മൂന്നാം ദിവസവും പോരാട്ടം രൂക്ഷം; 5000 പേര്‍ പലായനം ചെയ്തു

Synopsis

ബഗ്ദാദ്: ഐ എസിനെതിരെ സൈന്യം പോരാട്ടം ശക്തമാക്കിയ  മൂസിലില്‍നിന്ന് 5000ത്തോളം പേര്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ട്. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെതാണ് റിപ്പോര്‍ട്ട്. സിറിയന്‍ അതിര്‍ത്തി കടന്ന ഇവരെ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റി.

ഏകദേശം 15 ലക്ഷം ആളുകള്‍ മൂസിലില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇറാഖ് സേന മൂസിലിലേക്ക് കടക്കുന്നത് തടയാന്‍ തദ്ദേശവാസികളെ ഐ.എസ് മനുഷ്യകവചമായി ഉപയോഗിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനിടെ, സൈന്യത്തിനെതിരെ ഐ എസ് രാസായുധം പ്രയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബോംബുകളുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ച് രാസായുധമാണോ എന്നുറപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. മൂസിലില്‍ 5000ത്തിലേറെ ഐ.എസ് ഭീകരരുണ്ടെന്നാണ് കരുതുന്നത്. മൂസിലില്‍നിന്ന് രക്ഷപ്പെടുന്ന ഐ.എസ് ഭീകരരും ഈ വഴി സിറിയയിലത്തൊന്‍ സാധ്യതയുള്ളതായും അഭ്യൂഹമുണ്ട്.

പോരാട്ടം മൂന്നാം ദിവസത്തിലേക്കു കടന്നതോടെ മൂസിലിനടുത്ത ഹംദനിയ നഗരത്തിലാണ് ഇറാഖി സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സൈന്യത്തിന്‍റെ മുന്നേറ്റം തടയാന്‍ ഐ.എസ് ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. ഐ എസ് ചാവേറാക്രമണത്തിന് ഉപയോഗിക്കാന്‍ പദ്ധതിയിട്ട അഞ്ചു കാറുകള്‍ നശിപ്പിച്ചതായി ഇറാഖി സൈന്യം അറിയിച്ചു. ഇറാഖി സൈന്യത്തെ പിന്തുണച്ചിരുന്ന കുര്‍ദ് പെഷമെര്‍ഗ പോരാളികള്‍ യുദ്ധമുഖത്തുനിന്ന് താല്‍ക്കാലിക പിന്മാറ്റം പ്രഖ്യാപിച്ചിരിക്കയാണ്. ആദ്യ ദിനം 52 ഐ.എസ് കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു. യു എസ് സഖ്യസേനയും പോരാട്ടത്തില്‍ ഇറാഖിന് സഹായം നല്‍കുന്നുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷർട്ട് ചെറുതാക്കാനെത്തി, ആരുമില്ലെന്ന് മനസിലാക്കി കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ചു; 2 ദിവസം തികയും മുൻപ് പിടിയിൽ
36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി