
മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചു. ഇറാഖി പ്രവിശ്യയായ നിനാവേഗില്‍ നടന്ന വ്യോമാക്രമണത്തിലാണ് അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച കുറിപ്പ് കിഴക്കന്‍ മൊസൂളിലെ ഐഎസ് അംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
മെയ് 28ന് ഇസ്ലാമിക് സ്റ്റേറ്റ് ഉന്നതതല നേതാക്കളുടെ യോഗം നടന്ന കെട്ടിടത്തിനുനേരെയാണ് വ്യോമാക്രമണം നടന്നതെന്നും അതിലാണ് അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടത് എന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസിന്‍റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ മൊസൂള്‍ ഇറാഖ് സൈന്യം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് അല്‍-ബാഗ്ദ്ധാദിയുടെ മരണം സ്ഥിരീകരിക്കപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam