കാര്‍ഷിക സമൃദ്ധിയുടെ സന്തോഷം പകര്‍ന്ന് വട്ടവടയില്‍ ജെല്ലികെട്ട്

Published : Feb 12, 2018, 07:47 PM ISTUpdated : Oct 04, 2018, 05:34 PM IST
കാര്‍ഷിക സമൃദ്ധിയുടെ സന്തോഷം പകര്‍ന്ന് വട്ടവടയില്‍ ജെല്ലികെട്ട്

Synopsis

ഇടുക്കി: കാര്‍ഷിക സമൃദ്ധിയുടെ പൊങ്കല്‍വച്ച് കാളകൂറ്റന്മാര്‍ക്ക് ആദരവ് നല്‍കി ഹൈറേഞ്ചിലെ അതിര്‍ത്തി ഗ്രാമത്തില്‍ ആവേശമുയര്‍ത്തി ജല്ലികെട്ട്. കേരളാ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന കുന്നിന്‍മുകളിലെ ഉള്‍ഗ്രാമമായ വട്ടവടയിലാണ് നൂറ്റാണ്ടുകളായി കാരണവര്‍മാര്‍ അനുഷ്ടിച്ച് പോരുന്ന ആചാരങ്ങളുടെ ഭാഗമായി ഇന്നും ജെല്ലികെട്ട് നടത്തുന്നത്. 

കാര്‍ഷിക സമൃദ്ധിയുടെ പ്രതീകമായി പൊങ്കല്‍വച്ചും വീരന്മാര്‍ കാളകളെ ഓടിച്ചും പിടിച്ച് നിര്‍ത്തിയും കായികാവേശം പകര്‍ന്ന് നല്‍കുന്ന മഞ്ചുവിരട്ടെന്ന വട്ടവടയിലെ ജെല്ലിക്കെട്ട് ഉത്സവത്തിന് നൂറ്റാണ്ടുകളുടെ ആചാരപെരുമ ഉണ്ട്. നാനൂറ്റി അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധുരയില്‍ നിന്നും തമ്പുരാന്‍ ചോലവഴി സഹ്യന്റെ കിഴക്കന്‍ ചരിവായ മറയൂര്‍ മലനിരകളില്‍ എത്തിചേര്‍ന്നവരുടെ പിന്‍മുറക്കാരാണ് വട്ടവട നിവാസികള്‍. 

ഇവിടെ എത്തിചേര്‍ന്നിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ തനിപകര്‍പ്പാണ് വട്ടവട. ജെല്ലിക്കെട്ടിന്റെ നാടായ മധുരയില്‍ നിന്നും കുടിയേറി എത്തിയവരായ വട്ടവട കൊട്ടാക്കൊമ്പൂര്‍ നിവാസികള്‍ പൊങ്കല്‍ ആചാരാങ്ങളുടെ ഭാഗമായുള്ള ജെല്ലിക്കെട്ടും തുടര്‍ന്ന് വരുന്നു. കാര്‍ഷിക ആവശ്യത്തിനുള്ള ഭൂമി ഉഴുത് മറിച്ച് പാകപ്പെടത്തുന്ന കാളകളെ ആദരിക്കുക കൂടിയാണ് ഇവിടുത്തെ മഞ്ചുവിരട്ടിലൂടെ. ഇതിന് ശേഷമുള്ള രണ്ട് മാസക്കാലം കാളകള്‍ക്ക്  വിശ്രമമായിരിക്കും. 

കൃത്യമായ ഭക്ഷണവും പരിചരണവും നല്‍കും. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും ആദരവ് നേടിയിട്ടുള്ള മന്നാടിയാര്‍, മന്ത്രിയാര്‍, മണികണ്ഠനാര്‍, പെരിയധനം എന്നീ നാല് വിഭാഗങ്ങളില്‍പ്പെട്ടവരാണ് മഞ്ചുവിരട്ടിന് നേതൃത്വം നല്‍കുന്നത്. വട്ടവട ഗ്രാമത്തിന്റെ തലൈവാസലില്‍ നിന്നും തണ്ണിക്കര എന്ന സ്ഥലം വരെയാണ് കാളകളെ ഓടിക്കുന്നത്.  തൊഴുത്തുകള്‍ വൃത്തിയാക്കി കാളകളെ കുളിപ്പിച്ച് കൊമ്പുകളില്‍ ചായം പുരട്ടി പൊങ്കല്‍ വച്ചാണ് കാളകളെ തയ്യാറാക്കുന്നത്. തമിഴ്‌നാട്ടില്‍ പന്തയത്തിന്റെ ഭാഗമായി ചെത്തികൂര്‍പ്പിച്ച കൊമ്പുകളുള്ള കാളകളെ വിരട്ടിയോടിച്ച് നടത്തുന്ന ജെല്ലിക്കെട്ടില്‍ ആളപായംവരെ ഉണ്ടാകുമ്പോള്‍ വട്ടവട ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് ഭക്തിയും ആദരവും നിറഞ്ഞ ആഘോഷമാണ് മഞ്ചുവിരെട്ടെന്ന ജെല്ലികെട്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

സ്ഥാനാത്ഥികളാരെല്ലാം? ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
തന്നെ അനുകൂലിച്ചവർക്ക് നേരെയുള്ള അതിക്രമങ്ങളിൽ പൊലീസ് നടപടിയില്ല; വി കുഞ്ഞികൃഷ്ണണൻ കുത്തിയിരിപ്പ് സമരത്തിലേക്ക്