ഷുജാത് ബുഖാരിയുടെ കൊലപാതകി പാകിസ്ഥാന്‍കാരനെന്ന് ജമ്മുകാശ്മീർ പോലീസ്

web desk |  
Published : Jun 27, 2018, 06:25 PM ISTUpdated : Oct 02, 2018, 06:49 AM IST
ഷുജാത് ബുഖാരിയുടെ കൊലപാതകി പാകിസ്ഥാന്‍കാരനെന്ന് ജമ്മുകാശ്മീർ പോലീസ്

Synopsis

ജമ്മു കശ്മീരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ട ഷുജാത് ബുഖാരി.

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ജൂണ്‍ 14 ന് കൊല്ലപ്പെട്ട മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയുടെ കൊലപാതകികളെ തിരിച്ചറിഞ്ഞതായി കാശ്മീര്‍ പോലീസിന്‍റെ വെളിപ്പെടുത്തല്‍. കൊലപാതകികളില്‍ ഒരാള്‍ പാകിസ്ഥാന്‍കാരനാണെന്ന് പോലീസ് പറഞ്ഞു. ജമ്മു കശ്മീരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ റൈസിങ് കശ്മീരിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ട ഷുജാത് ബുഖാരി.

 കേസില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞുവെന്നും പാകിസ്താന്‍ വംശജനായ ഒരാളും രണ്ട് കശ്മീരികളും കൊലപാതകത്തില്‍ പങ്കെടുത്തായി  ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. ജൂണ്‍ 14-ന് കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഷുജാത് ബുഖാരിയെ ബൈക്കിലെത്തിയ മൂന്നംഗ അക്രമി സംഘം വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ അദ്ദേഹത്തിന്‍റെ അംഗരക്ഷകരായ മറ്റ് രണ്ട് പേരും കൊല്ലപ്പട്ടിരുന്നു.

ശ്രീനഗര്‍ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ മൂന്ന് പേരെയും തിരിച്ചറിഞ്ഞെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറ‍‌ഞ്ഞു. നവീദ് ജട്ട് എന്ന പാക് സ്വദേശി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബുഖാരിയുടെ കൊലപാതകത്തില്‍ ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ ആക്രമികളെ കണ്ടെങ്കിലും മുഖം മറച്ച നിലയിലായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്