എം സ്വരാജിനെതിരെ അതിരൂക്ഷവിമര്‍ശനങ്ങളുമായി സിപിഐ മുഖപത്രം

Published : Aug 29, 2016, 07:17 AM ISTUpdated : Oct 05, 2018, 03:18 AM IST
എം സ്വരാജിനെതിരെ അതിരൂക്ഷവിമര്‍ശനങ്ങളുമായി സിപിഐ മുഖപത്രം

Synopsis

നല്ല കുടുംബത്തില്‍ അസുരവിത്ത് പിറക്കുമല്ലോ എന്ന് പറഞ്ഞാണ് വിമര്‍ശനങ്ങളുടെ തുടക്കം. തലയില്‍ ആള്‍ത്താമസമില്ലാത്ത ചരിത്രമറിയാത്ത ഈ കഴുത ജനിക്കുന്നതിനും മുമ്പാണ് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയതെന്നാണ് അടുത്ത പരാമര്‍ശം. സ്വരാജിന്‍റെ ബുദ്ധിമുളയ്ക്കാത്ത തലയില്‍ തക്കാളി കൃഷി നടത്തുന്നതായിരിക്കും നല്ലതെന്നും ലേഖനത്തിലുണ്ട്.

ഈ വ്യാജമാര്‍ക്സിസ്റ്റിന്‍റെ പിതാവ് മുട്ടിലിഴഞ്ഞു നടക്കുന്ന കാലത്ത് പാര്‍ട്ടിയുണ്ടാക്കിയ വി എസിന്‍റെ തലവെട്ടാന്‍ ഇയാള്‍ ആവശ്യപ്പെട്ടെന്ന് സ്വരാജിന്‍റെ പേരെടുത്ത് പറയാതെ ലേഖനം സൂചിപ്പിക്കുന്നു. വി എസിന്‍റെ പിതൃശൂന്യ പരാമര്‍ശവും ലേഖനം ആവര്‍ത്തിക്കുന്നു.

കമ്മ്യൂണിസ്റ്റ് ചെങ്കൊടിയെ പീറത്തുണിയെന്ന് വിശേഷിപ്പിച്ച ഈ കപ്പലണ്ടി കമ്മ്യൂണിസ്റ്റിനെപ്പോലുള്ള ജാരസന്തതികളെ തൂത്തെറിഞ്ഞില്ലെങ്കില്‍ മഹാദുരന്തം സംഭവിക്കും എന്ന മുന്നറിയിപ്പോടെയാണ് ലേഖനം അവസാനിക്കുന്നത്.

എറണാകുളം ജില്ലയിലെ സിപിഎം - സിപിഐ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് പുതിയ സംഭവ വികാസങ്ങള്‍ക്കു പിന്നി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി