വീരമൃത്യു മരിച്ച മകന്‍റെ ശവകുടീരം കാണാന്‍ രണ്ട് പതിറ്റാണ്ടിനു ശേഷം ഒരമ്മ

Published : Oct 08, 2016, 05:27 PM ISTUpdated : Oct 04, 2018, 10:30 PM IST
വീരമൃത്യു മരിച്ച മകന്‍റെ ശവകുടീരം കാണാന്‍ രണ്ട് പതിറ്റാണ്ടിനു ശേഷം ഒരമ്മ

Synopsis

കോട്ടയം: വീരമൃത്യു വരിച്ച മകന്‍റെ ചേതനയറ്റ ശരീരം കാണാൻ കഴിയാതിരുന്ന അമ്മ, 24 വര്‍ഷങ്ങള്‍ക്കു ശേഷം മകന്‍റെ ശവകുടീരം കാണാൻ നാഗലാന്‍ഡിലേയ്ക്ക് പുറപ്പെട്ടു . പാലാ കാഞ്ഞിരമറ്റം ഏഴാച്ചേരിൽ ത്രേസ്യാമ്മയാണ് ഗുര്‍ഖാ റജിമെന്‍റിൽ ഓഫിസറായിരുന്ന മകൻ ഇ തോമസ് ജോസഫിന്‍റെ ശവകുടീരം കാണാൻ പുറപ്പെട്ടത്. തോമസിന്‍റെ പിതാവ് ജോസഫും സഹോദരിമാരും ഒപ്പമുണ്ട് .

അന്ത്യചുംബനം  കൊടുക്കാനും ഓര്‍മ ദിവസം ഒരു പൂവെങ്കിലും ശവകുടീരത്തിൽ അര്‍പ്പിക്കാനുമാകാതെ കഴിഞ്ഞ 24 വര്‍ഷമായി മകനെയോര്‍ത്ത് നീറുകയായിരുന്നു  ത്രേസ്യാമ്മ .   നോവുമായി തോമസിന്‍റെ സഹോദരിമാരും .  എംബാം ചെയ്യാൻ സൗകര്യമില്ലാതിരുന്നതിനാൽ മകന്‍റെ ചേതനയറ്റ ശരീരം നാഗലാന്‍ഡിലെ ചക്കുബാമയിൽ അടക്കം ചെയ്യാൻ നിര്‍ബന്ധിതനായ ജോസഫ് അന്നു മുതൽ കുടുംബത്തിന്‍റെ തീരനോവ് പേറി ജീവിക്കുന്നു.

തോമസിന്‍റെ സഹപാഠിയും കേണലുമായി സംസേര്‍ സിങ്ങ് കുടുംബത്തിന്‍റെ ആഗ്രഹമറിഞ്ഞതോടെയാണ് ചക്കുബാമയിലേയ്ക്കുള്ള ഇവരുടെ യാത്രയ്ക്ക് വഴിയൊരുങ്ങിയത് . കൊച്ചിയിൽ നിന്നാണ് കുടുംബം യാത്ര തിരിച്ചത് . യാത്രയ്ക്കിടെ കൊല്‍ക്കത്തിയിലും കൊഹിമയിലും തങ്ങുന്ന കുടുംബം തിങ്കളാഴ്ച ചക്കുബാമയിലെത്തും .സൈന്യമാണ് യാത്രയ്ക്കുള്ള എല്ലാ സൗകര്യവും ഒരുക്കുന്നത് . കുടുംബത്തെ  അനുഗമിക്കാൻ സൈനിക ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട് . തോമസിന്‍റെ ശേഷിപ്പ് നാട്ടിലേയ്ക്ക് കൊണ്ടുവന്ന് കാഞ്ഞിരമറ്റത്തെ സെമിത്തേരിയിൽ കല്ലറ കെട്ടി അടക്കം ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആഗ്രഹം. 1992 ജൂണ്‍ 12 നാണ് തീവ്രവാദി ആക്രമണത്തിൽ തോമസ് ജോസഫ് കൊല്ലപ്പെട്ടത് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം