പറമ്പിക്കുളം ആളിയാര്‍ വിഷയത്തിൽ ചര്‍ച്ചയ്ക്കില്ലെന്ന് തമിഴ്നാട്

Published : Oct 08, 2016, 05:14 PM ISTUpdated : Oct 05, 2018, 04:07 AM IST
പറമ്പിക്കുളം ആളിയാര്‍ വിഷയത്തിൽ ചര്‍ച്ചയ്ക്കില്ലെന്ന് തമിഴ്നാട്

Synopsis

പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ വിഷയത്തിൽ ചര്‍ച്ചയ്ക്കില്ലെന്ന് തമിഴ്നാട്. കേരളം ആവശ്യപ്പെട്ട പോലെ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനില്ലെന്നാണ് അറിയിച്ചത്. ആളിയാറില്‍ നിന്നും വെള്ളം നല്‍കുന്നത് നിര്‍ത്തിയ സാഹചര്യത്തില്‍ ഈ മാസം 21ന് യോഗം ചേരണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭികകേണ്ട ജലം തമിഴ്നാട് നല്‍കാതിരിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത ജലക്രമീകരണ യോഗം വിളിക്കാന്‍ കേരളം തയ്യാറെുത്തത്. ബോര്‍ഡ് അധ്യക്ഷനായ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ വകുപ്പിന് കത്ത് നല്‍കി. പക്ഷേ യോഗത്തിന് തയ്യാറല്ല എന്ന നിലപാടിലാണ് തമിഴ്നാട്.ഈ മാസം 21 ന് യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കണം എന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

ആളിയാര്‍ ഡാമില്‍ നിന്ന് പൂര്‍ണമായും ജലവിതരണം നിര്‍ത്തിയ സാഹചര്യത്തില്‍ സംയുക്ത ചര്‍ച്ച ഏറെ അനിവാര്യമായിരുന്നു. എന്നാല്‍ അതിന് തമിഴ്നാട് തയ്യാറാകാത്തതിനാല്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ എന്ന സാഹചര്യത്തിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആളിയാറില്‍ നിന്നും ജലം വിട്ടു നല്‍കമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങുകയാണ് ചിറ്റൂരിലെ കര്‍ഷകര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഭക്തിസാന്ദ്രമായി ആറൻമുള പാർത്ഥസാരഥി ക്ഷേത്രം; തങ്കയങ്കി ദർശനത്തിന് തുടക്കം, മണ്ഡലപൂജ 27ന്
കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക ഇന്ന്; അന്തിമപട്ടിക ഫെബ്രുവരി 21 ന്, സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാർ