
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇരുപത് ദിവസം പിന്നിടുമ്പോൾ, ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും ശ്വാസകോശത്തിലെ തടസ്സത്തിനുള്ള ചികിത്സ നൽകി വരികയാണെന്നുമാണ് സൂചന. എയിംസ് ആശുപത്രിയിലെ വിദഗ്ധഡോക്ടർമാർ ജയലളിതയെ ഇടവേളകളിലെത്തി പരിശോധിയ്ക്കുന്നുണ്ട്. ജയലളിത കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരമുൾപ്പടെയുള്ള വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ ഒ പനീർശെൽവം നടപടി തുടങ്ങി. നാളെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചെന്നൈ അപ്പോളോ ആശുപത്രിയിൽ ജയലളിതയെ സന്ദർശിക്കാനെത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam