
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് 77 പേർ മരിച്ചതായി എഡിഎംകെ നേതൃത്വം. നേരത്തെ, 26 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതെങ്കിലും 77 പേർ മരിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു. ഇവരുടെ കുടുംബങ്ങൾക്ക് സർക്കാർ മൂന്നു ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ജയയുടെ വിയോഗത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകർക്ക് ചികിത്സാ സഹായമായി 50000 രൂപ വീതം നൽകുമെന്നും പാർട്ടി നേതൃത്വം വ്യക്‌തമാക്കി.
ഞായറാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിത തിങ്കളാഴ്ചയാണ് മരിച്ചത്. സെപ്റ്റംബർ 22നാണ് അണുബാധയെ തുടർന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam