മലപ്പുറത്ത് കണ്ടത് ജസ്നയല്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊഴി

Web Desk |  
Published : Jun 22, 2018, 11:15 PM ISTUpdated : Jun 29, 2018, 04:28 PM IST
മലപ്പുറത്ത് കണ്ടത് ജസ്നയല്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊഴി

Synopsis

മലപ്പുറത്ത് കണ്ടത് ജസ്നയല്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊഴി

മലപ്പുറം: മലപ്പുറം പാര്‍ക്കില്‍വച്ച്  കണ്ടത് ജസ്നയെ അല്ലെന്ന് മൊഴി. കോട്ടക്കുന്നിലെ പാർക്കില്‍ വച്ച് ജസ്‌നയെപ്പോലുള്ള പെൺകുട്ടിയെ കണ്ടെന്ന് അറിയിച്ച സെക്യൂരിറ്റി ജീവനക്കാരനാണ് താന്‍ കണ്ടത് ജസ്നയെ അല്ലെന്ന് മൊഴി നല്‍കിയത്.  കേസന്വേഷിക്കുന്ന പത്തനംതിട്ട വെച്ചൂച്ചിറ എസ്ഐയും സംഘവും മലപ്പുറം മലപ്പുറത്തെത്തിയാണ് സെക്യൂരിറ്റി ജീവനക്കാരന്‍റെ മൊഴിയെടുത്തത്.  ജസ്നയുടെ ഫോട്ടോ കാണിച്ചായിരുന്നു സെക്യൂരിറ്റി ജീവനക്കാരനോട്  കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. കണ്ടത് ജസ്നയെ അല്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ. മൊഴി നല്‍കിയെങ്കിലും ജസ്നയെപ്പോലുള്ള പെൺകുട്ടിയെ കണ്ടെന്ന് വിവരം നൽകിയ സമീപവാസി ജസ്ഫറിന്റെ മൊഴി നാളെ രേഖപ്പെടുത്തും.

കഴിഞ്ഞ മാസം മൂന്നാം തീയതി ജസ്നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടി കോട്ടക്കുന്നിലെത്തിയതായാണ് പോലീസിന്  വിവരം ലഭിച്ചത്. പാര്‍ക്കിനുള്ളില്‍ പെണ്‍കുട്ടി കരയുന്നത് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും, ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചിരുന്നു. ഈ പെണ്‍കുട്ടി ജസ്നയാണോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.  ജസ്ഫറിന്‍റെ മൊഴികൂടി രേഖപ്പെടുത്തിയാല്‍ ഇക്കാര്യത്തില്‍ വ്യക്തതവരും. കോട്ടക്കുന്ന് പാര്‍ക്കിലെ സിസിടിവി ക്യാമറകളില്‍ രണ്ടാഴ്ച്ച വരെയുള്ള ദൃശ്യങ്ങള്‍ മാത്രമേ ശേഖരിക്കൂ എന്നത് പോലീസിന് തിരിച്ചടിയായത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ