കൊല്ലപ്പെട്ട ജിഷയുടെ പെന്‍ ക്യാമറ

Published : May 08, 2016, 03:29 AM ISTUpdated : Oct 05, 2018, 03:32 AM IST
കൊല്ലപ്പെട്ട ജിഷയുടെ പെന്‍ ക്യാമറ

Synopsis

പെരുമ്പാവൂര്‍:  കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി മകളുടെ സുരക്ഷക്കായി പെന്‍ ക്യാമറ വാങ്ങിയത് രണ്ടര മാസം മുന്‍പാണ്. വീട്ടില്‍ പലരും അതിക്രമിച്ചു കയറുന്നെന്നും അതാരാണെന്ന് കണ്ടെത്താനാണ് ക്യാമറ എന്നുമാണ് ജിഷയും അമ്മയും പെരുമ്പാവൂരിലെ കടക്കാരനോട് പറഞ്ഞത്

പാറിപ്പറന്ന മുടിയുമായി വൃദ്ധയായ സ്ത്രീ വന്ന് പെന്‍ ക്യാമറ ചോദിച്ചപ്പോഴാണ് താന്‍ ഇവരെ ശ്രദ്ധിച്ചതെന്ന് ഗിഫ്റ്റ് ഹൗസ് ഉടമ ഷിഹാബ് പറയുന്നു. എന്തിനാണ് ക്യാമറ എന്ന ചോദിച്ചപ്പോള്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. താന്‍ വീട്ടില്‍ നിന്നു പോയാല്‍ പിന്നെ മകള്‍ തനിച്ചാണ്. 

ഒരുപാട് പ്രശ്‌നങ്ങളുണ്ട്. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ പലരും വന്നു അതിക്രമം കാട്ടുന്നു. അത് ആരെന്ന് കണ്ടെത്താനാണ് ക്യാമറ. ക്യാമറ എങ്ങിനെ പ്രവര്‍ത്തിപ്പിക്കണമെന്ന് അമ്മയെ കാണിച്ചുകൊടുത്തെങ്കിലും ഒന്നും മനസ്സിലായില്ല. രണ്ട് ദിവസം കഴിഞ്ഞ്, കൊല്ലപ്പെട്ട ജിഷ കൂടി വന്ന് കാര്യങ്ങള്‍ മനസ്സിലാക്കി പോയെന്നും കടയുടമ പറയുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: 'എസ്ഐടിയിൽ സിപിഎം ബന്ധമുള്ള പൊലീസുകാർ'; ശബരിമലയിലെ സ്വർണം ആർക്കാണ് വിറ്റതെന്ന് വിഡി സതീശൻ
'ബ്ലോക്ക് പഞ്ചായത്ത് സ്ഥാനങ്ങൾ രാജിവെക്കില്ല, വോട്ട് സംരക്ഷിക്കാനുള്ള ബോധ്യത കോണ്‍ഗ്രസിന്‍റേത്'; വോട്ടു കോഴയില്‍ കെ വി അബ്ദുൽ ഖാദർ