നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍റെ അമ്മയുടെയും മകളുടെയും മൃതദേഹം വെള്ളക്കെട്ടില്‍

Published : Feb 19, 2018, 01:07 PM ISTUpdated : Oct 05, 2018, 12:40 AM IST
നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍റെ അമ്മയുടെയും മകളുടെയും മൃതദേഹം വെള്ളക്കെട്ടില്‍

Synopsis

നാഗ്പൂര്‍: മാധ്യമപ്രവര്‍ത്തകന്‍റെ അമ്മയുടെയും മകളുടെയും മൃതദേഹം വെള്ളക്കെട്ടില്‍ നിന്ന് ലഭിച്ചു. ഞായറാഴ്ച വൈകിട്ടാണ് ഉഷ (52) റാഷി ( 1) എന്നിവരെ കാണാതായത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പ്രാദേശിക പത്രത്തിലെ മാധ്യമപ്രവര്‍ത്തകാനയ രവികാന്ത് കാമ്പ്ളേയുടെ അമ്മയും മകളുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ഇന്ന് രാവിലെ 10.30 നാണ് പൊലീസ് കണ്ടെടുത്തത്.

പണം പലിശക്കകൊടുക്കാറുണ്ട് കൊല്ലപ്പെട്ട ഉഷ. ഞായറാഴ്ച വൈകിട്ട് 5.30 ന് വീടിനടുത്തുള്ള സ്വര്‍ണ്ണക്കടയില്‍ ചെറുമകളുമൊന്നിച്ച് ഇവര്‍ പോയിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. ഭര്‍ത്താവ് ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് രാത്രി  മകനെത്തിയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഗണേഷ് റമ്പരന്‍ ഷാഹു (26)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിന്‍റെ പേരില്‍ ഇരുവരും ഞായറാഴ്ച വഴക്കിട്ടിരുന്നെന്നും തര്‍ക്കത്തിനിടയില്‍ ഉഷ സ്റ്റെയറില്‍ നിന്നും താഴേക്ക് വീണെന്നും യുവാവ് സമ്മതിച്ചു. തുടര്‍ന്ന് ഇവരുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടി കരഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'
ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും