
ദില്ലി: ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രീംകോടതി കൊളിജീയത്തിന് സുതാര്യതയില്ലെന്ന നിലപാടിലുറച്ച് ജസ്റ്റിസ് ചെലമേശ്വർ. സുതാര്യത ഉറപ്പാക്കിയാൽ മാത്രമേ കൊളീജിയവുമായി സഹകരിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തിന്റെ പ്രവർത്തനരീതി പരസ്യമായി ചോദ്യം ചെയ്ത ജസ്റ്റ്സ് ചെലമേശ്വറെ അനുമയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.
കൊളീജിയത്തിന് സുതാര്യതയും ഉത്തരവാദിത്വവുമില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി. തീരുമാനം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിന്നത് അവസാനിപ്പിക്കണം. കൊളിജിയത്തിന്റെ മിനിട്ട്സ് രേഖപ്പെടുത്തണം. തീരുമാനങ്ങളിൽ ആരെങ്കിലും വിയോജിച്ചിട്ടുണ്ടെങ്കിൽ അത് മിനിട്ടിസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിനെ രേഖാമൂലം അറിയിച്ചശേഷമാണ് കഴിഞ്ഞ വ്യാഴാഴ്ച ചേരാനിരുന്ന കൊളീജിയം യോഗത്തിൽ നിന്ന് അദ്ദേഹം വിട്ട് നിന്നത്.
പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാകുമെന്ന ചീഫ് ജസ്റ്റിസ് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് തന്റെ നിലപാടിൽ മാറ്റില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കിയിരിക്കുന്നത്. ജഡ്ജി നിയമനങ്ങളചെചാല്ലി ജുഡീഷ്യറിയും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് കൊളീജീയത്തിന്റെ പ്രവർത്തിനെരിതെ ജസ്റ്റിസ് ചെലമേശ്വർ രംഗത്ത് വന്നത്. തർക്കത്തെ തുടർന്ന് കൊളീജിയത്തിന്റെ യോഗം മാറ്റിവച്ചിരിക്കുയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam