
കൊച്ചിയിലെ സ്വകാര്യ ആശുപത്രികളുടെയും തിരുവന്തപുരത്തെ ഉദ്യോഗസ്ഥരുടെയും സ്വാധീനത്തിന് വഴങ്ങി കൊച്ചി ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതിനെതിരെയുളള പരാതി അന്വേഷിക്കാനായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനം. കഴിഞ്ഞ ദിവസത്തെ സിറ്റിങ്ങില്‍ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനും ക്യാന്‍സര്‍ സെന്ററിനും വേണ്ടി ആരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിക്കാനുളള തീരുമാനം. രാവിലെ പത്തുമണിയോടെ ക്യാന്‍സര്‍ സെന്ററിലെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജെ.ബി കോശി സെന്റിന്റെ കെട്ടിട സമുച്ചയം പരിശോധിച്ചു.
ഒപി തുടങ്ങാനുളള സൗകര്യങ്ങളും അദ്ദേഹം നോക്കി കണ്ടു. ആശുപത്രി പ്രവര്‍ത്തിച്ച് തുടങ്ങാനാവശ്യമായ ഉപകരണങ്ങളും കെട്ടിടവും തയ്യാറായതായി സെപ്ഷ്യല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം അദ്ദേഹത്തെ ധരിപ്പിച്ചു. നാലു ഓങ്കോളജി ഡോക്ടര്‍മാരെ ലഭിച്ചാല്‍ ഒ.പി തുടങ്ങാനാകുമെന്നും കളക്ടര്‍ അറിയിച്ചു.ഇതിനാവശ്യമായ നിര്‍ദേശംa സര്‍ക്കാരിന് നല്‍കുമെന്ന് ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam