വർഗീയ പ്രചാരണം ഉൾക്കൊള്ളിച്ച് നോട്ടീസ് ഇറക്കിയവരെ കണ്ടെത്തുമെന്ന് കെ എം ഷാജി

Published : Dec 03, 2018, 10:02 AM ISTUpdated : Dec 03, 2018, 10:36 AM IST
വർഗീയ പ്രചാരണം ഉൾക്കൊള്ളിച്ച് നോട്ടീസ് ഇറക്കിയവരെ കണ്ടെത്തുമെന്ന് കെ എം ഷാജി

Synopsis

അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം ഉൾക്കൊള്ളിച്ച് നോട്ടീസ് ഇറക്കിയവരെ കണ്ടെത്തുമെന്ന് കെ എം ഷാജി. ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടിയെങ്കിലും തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റംവരെയും പോവുമെന്നും കെ എം ഷാജി.

കോഴിക്കോട്: അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം ഉൾക്കൊള്ളിച്ച് നോട്ടീസ് ഇറക്കിയവരെ കണ്ടെത്തുമെന്ന് കെ എം ഷാജി. ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടിയെങ്കിലും തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റംവരെയും പോവുമെന്ന് യൂത്ത് ലീഗ് യുവജന യാത്രക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിൽ കെ.എം ഷാജി പറഞ്ഞു.

അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് വിധിയെകുറിച്ച് വികാരാധീനനായാണ് കെ.എം ഷാജി യോഗത്തില്‍ പ്രസംഗിച്ചത്. തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോവില്ല. വ്യാജനോട്ടീസിന് പിന്നിൽ പ്രവർത്തിച്ചവരോട് പൊറുക്കാനാവില്ലെന്നും കെ എം ഷാജി പറഞ്ഞു. യു ഡി എഫിലെ മുഴുവൻ നേതാക്കളുടെയും പിന്തുണ തനിക്കുണ്ട്. തന്നെ പിന്തുണച്ചതിന്‍റെ പേരിൽ നേതാക്കൾക്കോ പ്രവർത്തകർക്കോ തലകുനിക്കേണ്ടിവരില്ലെന്നും ഷാജി പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് നടന്ന സമ്മേളനത്തിൽ ഷാജിക്ക് പിന്തണ നൽകി മുസ്ലീം ലീഗ് സംസ്ഥാനനേതാക്കളും രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ യൂത്ത്‍ലീഗ് ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും