
തൃശൂര്‍: ശബരിമലയിൽ കയറാൻ ശ്രമിച്ച രഹ്ന ഫാത്തിമയുമായി തനിക്ക് ബന്ധമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. രഹ്ന ഫാത്തിമ ആരെന്ന് എല്ലാവർക്കും അറിയാം. രഹ്നയ്ക്ക് താനുമായി ബന്ധമുണ്ടെന്നത് വാസ്തവ വിരുദ്ധമാണ്. ശബരിമലയിൽ നടന്നത് ആസൂത്രിതമായ ഗൂഢാലോചന യാണ്. ദേവസ്വം മന്ത്രിക്കും പൊലീസിനും അതില്‍ പങ്കുണ്ട്. മാവോയിസ്റ്റുകളുടെ പങ്കാളിത്തത്തോടെയാണ് ഗൂഡാലോചന നടന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം നടത്തണം. വിഷയത്തില്‍ ഗവർണർ ഇടപെടണം. ഒരു യുവതിയെ പോലും ശബരിമലയിൽ കയറ്റില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രാവിലെ മുതല്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതു ഷെയര്‍ ചെയ്യുന്ന ഫേക്കല്ലാത്ത അക്കൗണ്ടുകള്‍ ശ്രദ്ധിക്കുക. ശക്തമായ നിയമനടപടി ഉണ്ടാവുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam