തമിഴ്നാട് രാഷ്ട്രീയം കച്ചവടത്തിന്‍റേത്; തന്‍റെ രാഷ്ട്രീയ പ്രവേശനം ഇത് തിരുത്താന്‍: കമൽഹാസൻ

Published : Dec 04, 2018, 08:23 AM ISTUpdated : Dec 04, 2018, 08:29 AM IST
തമിഴ്നാട് രാഷ്ട്രീയം കച്ചവടത്തിന്‍റേത്; തന്‍റെ രാഷ്ട്രീയ പ്രവേശനം ഇത് തിരുത്താന്‍:  കമൽഹാസൻ

Synopsis

തമിഴ്നാട് രാഷ്ട്രീയം കച്ചവടത്തിന്‍റേതാണെന്നും  ഇത് തിരുത്താനാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം എന്നും കമൽഹാസൻ. കൊച്ചി കിഴക്കമ്പലത്ത് ട്വന്‍റി20 നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കൊച്ചി: തമിഴ്നാട് രാഷ്ട്രീയം കച്ചവടത്തിന്‍റേതാണെന്നും ഇത് തിരുത്താനാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം എന്നും കമൽഹാസൻ. കൊച്ചി കിഴക്കമ്പലത്ത് ട്വന്‍റി20 നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കനൽ ഒരു തരി മതി പടർന്നു പൊങ്ങാൻ',  മക്കള്‍ നീതി മയ്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നാല് വരിയിൽ ഒതുക്കി നടൻ കമലഹാസൻ ഇങ്ങനെ പറഞ്ഞു. ഒപ്പം 37 കുടുംബങ്ങൾക്ക് സൗജന്യഭവനം നിർമ്മിച്ചു നൽകിയ കിഴക്കമ്പലം  ട്വന്‍റി20ക്കുള്ള അഭിനന്ദനവും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയത്തെ കുറിച്ചും വാചാലനായ കമൽഹാസന് തമിഴ്നാട്ടിലേത് കച്ചവട രാഷ്ട്രീയം എന്ന് വിമർശിച്ചു. നാടിന്‍റെ നന്മയ്ക്കായുള്ള സ്വപ്നങ്ങൾ നിറവേറ്റാൻ രാഷ്ട്രീയ അധികാരം അനിവാര്യമെന്നും കമൽഹാസൻ പറഞ്ഞു. 

6 കോടി രൂപ ചിലവില്‍ ആണ് 20 20, ഞാറല്ലൂരിൽ ഗോഡ്സ് വില്ല പദ്ധതി പൂർത്തിയാക്കിയത്. ഇതേ സ്ഥലത്ത് നിലനിന്നിരുന്ന കോളനിയിലെ കുടുംബങ്ങൾക്കാണ് ഇതോടെ അടച്ചുറപ്പുള്ള വീടുകൾ ലഭ്യമായത്.പദ്ധതിയെ കമലഹാസൻ ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. നാടിന്‍റെ നന്മയ്ക്ക് മികച്ച മാതൃക ആയ പദ്ധതി തമിഴ്നാട്ടിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഉലകനായകന്‍റെ മടക്കം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം