പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി കമലഹാസന്‍

Published : Oct 26, 2017, 11:41 AM ISTUpdated : Oct 04, 2018, 07:32 PM IST
പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി കമലഹാസന്‍

Synopsis

പിറന്നാള്‍ ദിനത്തില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന്  സൂചനകള്‍ നല്‍കി കമലഹാസന്‍. നവംബര്‍ 7 ന് വലിയ ഒരു പ്രഖ്യാപനത്തിനൊരുങ്ങിക്കൊള്ളാന്‍ കമലഹാസന്‍ ആരാധകരോട് പറഞ്ഞു. പ്രമുഖ തമിഴ് മാധ്യമത്തിലാണ് കമഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരാധകര്‍ക്ക് തനിക്കൊപ്പം ചേര്‍ന്ന്  പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുമെന്നും കമലഹാസന്‍ വ്യക്തമാക്കി. 

നിസ്വാര്‍ത്ഥമായി തമിഴ്നാടിന് വേണ്ടി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരെ കമലഹാസന്‍ സ്വാഗതം ചെയ്തു. പുതിയ ആശയങ്ങളും പുതിയ മുഖങ്ങളുമാണ് തനിക്കൊപ്പം അണിചേരുകയെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലേക്കുള്ള ധനസമാഹരണത്തിന് സുതാര്യത ഉറപ്പാക്കുമെന്നും പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളോട് ആം ആദ്മി പാര്‍ട്ടിയോട് കടപ്പാടുണ്ടെന്നും കമല്‍ഹാസന്‍ നേരത്തെ വിശദമാക്കിയിരുന്നു. 

 

ജൂലൈ മുതല്‍ തന്നെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയെന്ന രൂപീകരിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയോട് അനുഭാവ പൂര്‍ണമായ നിലപാടുകള്‍ സ്വീകരിച്ച കമല്‍ഹാസന്‍ കാവി തന്റെ നിറമല്ലെന്ന് വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു. 

എഐഡിഎംകെ യുടെ ഭരണം അഴിമതിയില്‍ മുങ്ങിയതാണെന്ന് കമല്‍ഹാസന്‍ നിരവധി തവണ ആരോപിച്ചിട്ടുള്ളതാണ്. മറ്റ് താരങ്ങളില്‍ നിന്ന് വിഭിന്നമായി സേവന പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞതാണ് കമല്‍ഹാസന്റെ പിറന്നാളാഘോഷങ്ങള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ