
ദില്ലി: ഐഎന്‍എക്സ് കോഴ ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ സിബിഐ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി. കാർത്തി ചിദംബരം നൽകിയ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. കാര്‍ത്തിയെ മാര്‍ച്ച് ആറിന് വീണ്ടും കോടതിയില്‍ ഹാജരാകും.
മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തെ കണ്ടിരുന്നുവെന്ന ഐഎന്‍എക്സ് മീഡിയ ഉടമയായിരുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി ചിദംബരത്തെ കുടുക്കിയേക്കുമെന്നു റിപ്പോർട്ടുണ്ട്.
ഐ.എൻ.എക്സ് മീഡിയ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ 10 ലക്ഷം രൂപ കോഴ വങ്ങിയെന്നാണ് കേസിലാണ് കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam