
ചെന്നൈ: പരുപരുത്ത ശബ്ദവും മഞ്ഞ ഷോളും കറുത്ത കണ്ണടയുമാണ് ഡിഎംകെ നേതാവ് എം കരുണാനിധിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടേയും മനസില്‍ ഓര്‍മ വരിക. എന്നാല്‍ കറുത്ത കണ്ണടയോടുള്ള നീണ്ട 46 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് കരുണാനിധി. ഡോക്ടറുടെ നിര്‍ദേശാനുസരണമാണ് കരുണാനിധി കറുത്ത കട്ടിക്കണ്ണട ജര്‍മന്‍ ഗ്ലാസിലേയ്ക്ക് മാറ്റിയത്.
കനമേറിയ കണ്ണട കരുണാനിധിയുടെ ചെന്നിഭാഗത്ത് ക്ഷതമേല്‍പ്പിക്കുന്നത് പതിവായതോടെയാണ് ഈ മാറ്റം. നാല്‍പത് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കരുണാനിധിയ്ക്ക് അനുയോജ്യമായ ഫ്രെയിം കണ്ടെത്തിയതെന്നാണ് വിജയാ ഒപ്ടിക്കല്‍ സിഇഒ ശേഷന്‍ ജയരാമന്‍ അവകാശപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam