കേസിലെ നാലാം പ്രതി അനിൽകുമാറിനെയും ഏഴാം പ്രതി വിജിനിനെയുമായണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികൾ കൊലനടത്തിയന് ശേഷം കുളിച്ച് വസ്ത്രം മാറാനായി എത്തിയ പാക്കം വെളുത്തോളിയിലെ വീട്ടിലെത്തിച്ചും തെളിവെടുത്തു.
കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഇടത്ത് പ്രതികളുമായി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. 63 സെന്‍റിമീറ്റര്‍ നീളവും, 3 സെന്‍റിമീറ്റര്‍ വീതിയും ഉള്ള വാളാണ് കണ്ടെത്തിയത്.
കേസിലെ നാലാം പ്രതി അനിൽകുമാറിനെയും ഏഴാം പ്രതി വിജിനിനെയും കൊണ്ട് നടത്തിയ തെളിവെടുപ്പിലാണ് വാള്‍ കണ്ടെത്തിയത്. പ്രതികൾ കൊലനടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറാനായി എത്തിയ പാക്കം വെളുത്തോളിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.തൊട്ടപ്പുറത്തെ വിജനമായ സ്ഥലത്തെ വെള്ളമില്ലാത്ത തോട്ടിലിട്ട് വസ്ത്രങ്ങൾ കത്തിച്ചതും കണ്ടെത്തി.
പ്രതിയുടെ നാടായ എച്ചിലടുക്ക മാവുങ്കാലിലെത്തിച്ച് നടത്തിയ അരമണിക്കൂർ നീണ്ട തെളിവെടുപ്പിലാണ് 25 ഇഞ്ച് നീളമുള്ള വടിവാൾ കണ്ടെത്തിയത്. ഈ വാളുപയോഗിച്ചാണ് കൊലപാതകം നടത്തിയത്
പ്രതികളെ വൈകീട്ട് കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കും.