കശ്മീരിൽ പ്രതിഷേധം തുടരുന്നു; ജനജീവിതം സ്തംഭിച്ചു

Published : Jul 16, 2016, 06:35 PM ISTUpdated : Oct 05, 2018, 02:44 AM IST
കശ്മീരിൽ പ്രതിഷേധം തുടരുന്നു; ജനജീവിതം സ്തംഭിച്ചു

Synopsis

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാണിയെ വധിച്ചതിനു ശേഷമുള്ള പ്രതിഷേധവും അക്രമവും തുടരുകയാണ്.  ഇന്ന് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. താഴ്‌വരയില്‍ കേബിൾ ടിവി സേവനം വൈകിട്ടോടെ പുനസ്ഥാപിച്ചെങ്കിലും മൊബൈൽ ഇന്റ‍ർനെറ്റ് സേവനം ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. ഇതിനിടെ പൂഞ്ച് മേഖലയിൽ നുഴഞ്ഞുകയറിയ മൂന്നു പേരെ സൈന്യം വധിച്ചു.
 
താഴ്വരയിൽ കർഫ്യു ഇപ്പോഴും തുടരുകയാണ്. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.  പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് ജനക്കൂട്ടത്തെ സൈന്യം നേരിട്ടതിൽ കടുത്ത പ്രതിഷേധം താഴ്വരയിൽ പ്രകടമാണ്. നിരവധി പേർക്ക് പെല്ലറ്റ് പ്രയോഗത്തിൽ കാഴ്ച നഷ്ടപ്പെട്ടിരുന്നു. താഴ്വരയിൽ ഇപ്പോഴും  മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമുണ്ട്.പോസ്റ്റ്പെയ്ഡ് കണക്ഷൻ മാത്രമേ പ്രവർത്തിക്കുന്നുള്ളു.

പാകിസ്ഥാൻ ചാനലുകൾക്ക് വിലക്ക് തുടരും. സ്വന്തം പൗരൻമാരെ പോലീസും സുരക്ഷാ ഭടൻമാരും കൈകാര്യം ചെയ്യുന്ന  രാജ്യത്തിന്  മുറിവേൽപ്പിക്കുന്നതിന് തുല്യമാണെന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ശ്രദ്ധേയനായ കശ്മീരിൽ നിന്നുമുള്ള ഷാ ഫൈസൽ കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട ബുർഹാൻ വാണിയെ തീവ്രവാദത്തിന്റെ പ്രതീകമായും തന്നെ ദേശീയതയുടെ പ്രതീകമായും താരതമ്യം ചെയ്യുന്ന ചില മാദ്ധ്യമങ്ങളെയും ഷാ ഫൈസൽ വിമർശിച്ചു. അരുന്ധതി റോയി ഉൾപ്പടെ ചില എഴുത്തുകാരും കശ്മിരിൽ സൈന്യത്തിന്റെ ഇടപെടലിനെതിരെ രംഗത്തു വന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു