ഉടമസ്ഥ തര്‍ക്കം; ആലപ്പുഴയിലെ കാവുകള്‍ നാശത്തിലേക്ക്

Published : Feb 20, 2018, 04:56 PM ISTUpdated : Oct 04, 2018, 07:05 PM IST
ഉടമസ്ഥ തര്‍ക്കം; ആലപ്പുഴയിലെ കാവുകള്‍ നാശത്തിലേക്ക്

Synopsis

ആലപ്പുഴ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാവുകളുള്ള ജില്ലയായ ആലപ്പുഴയില്‍ ഉടമസ്ഥ തര്‍ക്കത്തെ തുടര്‍ന്ന് കാവുകള്‍ നാശത്തിലേക്ക്. വനമില്ലാത്ത ഏക ജില്ലയായ ആലപ്പുഴയില്‍ ചെറുതും വലുതുമായ ഏഴായിരത്തോളം കാവുകളുണ്ടെന്ന് കാവ് സംരക്ഷണ സമിതി കണ്ടെത്തിയിരുന്നു. ഇതില്‍ 90 ശതമാനം കാവുകളും പുറമ്പോക്ക് ഭൂമിയിലാണ്. 

ജൈവസമ്പത്ത് കുറവായ കാവുകളാണ് ജില്ലയില്‍ ഭൂരിഭാഗമുള്ളത്. ആലപ്പുഴ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാവുകള്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ്. ആലപ്പുഴ നഗരസഭയില്‍ മാത്രം 40 കാവുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കാവുകള്‍ പൊതുവേ സര്‍പ്പക്കാവ് എന്നാണ് അറിപ്പെടുന്നത്.  കാവുകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും വേണ്ടരീതിയില്‍ അതിന്റെ പ്രയോജനം ലഭ്യമാകുന്നില്ലെന്ന് കാവുസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എന്‍ എന്‍ ഗോപിക്കുട്ടന്‍ പറഞ്ഞു. 

കാവുകള്‍ സംരക്ഷണം ഗൗരവകരമായ രീതിയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് 2004 ല്‍ കേന്ദ്ര പരിസ്ഥിതി വകുപ്പും സംസ്ഥാന വനം വകുപ്പും ചേര്‍ന്നാണ് കാവ് സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന ഔഷധസസ്യങ്ങളുടെ കലവറയാണ് ആലപ്പുഴയിലെ പല കാവുകളും. ഒരു സെന്റ് മുതല്‍ 35 സെന്റുവരെയുള്ള കാവുകളാണ് ആലപ്പുഴയിലുള്ളത്. ചെറിയ കാവുകള്‍ ഏറ്റവും കൂടുതലുള്ളതും ആലപ്പുഴയില്‍ത്തന്നെ.

ഇതില്‍ 90 ശതമാനം കാവുകളുടേയും സംരക്ഷണത്തിന് പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കിലും ഉടമസ്ഥതയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സംസ്ഥാനത്തെ കാവുകള്‍ നാശത്തിലാണ്. സംരക്ഷണത്തിന് ആളില്ലാതെ വന്നതോടെ 2004 ല്‍ കേന്ദ്ര പരിസ്ഥിതി വകുപ്പും സംസ്ഥാന വനംവകുപ്പും സംയുക്തമായി കോഴിക്കോട്ട് നടത്തിയ ദേശീയ ശില്പശാലയെത്തുടര്‍ന്നാണ് കാവ് സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. ഒരേക്കര്‍ മുതലുള്ള കാവുകള്‍ ചുറ്റുമതിലോ വേലിയോ കെട്ടി സംരക്ഷിക്കാന്‍ ഒരു ലക്ഷം രൂപ (ഒറ്റത്തവണ) വനംവകുപ്പ് മുഖേന അനുവദിക്കുന്ന പദ്ധതിക്ക് അന്ന് രൂപം നല്‍കിയിരുന്നു. പക്ഷേ, തുടര്‍ നടപടികള്‍ ഉണ്ടായില്ല. പിന്നീട് ചുമതല ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'കേരള രാഷ്ട്രീയമേ മാറുന്നു, ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്നതിന്റെ സൂചന': പ്രകാശ് ജാവ്ദേക്കർ
കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം