
കൊച്ചി: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെങ്കിൽ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. മതങ്ങളെ കുറിച്ച് പറയാൻ സുപ്രീം കോടതിക്ക് എന്ത് അധികാരം എന്നാണ് ചിലര്‍ ചോദിക്കുന്നത്. കോടതിയെ വികലമായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്നും ഇതിലൂടെ മത ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കെമാൽ പാഷ പറയുന്നു.
ഭരണഘടനയനുസരിച്ച് തീരുമാനങ്ങൾ എടുക്കാനുള്ള ഉത്തരവാദിത്തവും ഇടപെടാനുള്ള അവകാശവും കോടതികൾക്ക് മാത്രമാണ്. തന്ത്രിയോ മന്ത്രിയോ മുക്രിയോ അല്ല ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതെന്നും കെമാൽ പാഷ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam